21 June, 2018

ഒരുതുള്ളി വെളിച്ചം- അതെവിടെയാണു് വീഴേണു്ടതു്?

0

ഒരുതുള്ളി വെളിച്ചം- അതെവിടെയാണു് വീഴേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


ഒരുതുള്ളി വെളിച്ചമെന്ന പുസു്തകത്തിനെഴുതിയ മുഖവുര 





ഒരുതുള്ളി വെളിച്ചം. അതെവിടെയാണു് വീഴേണു്ടതു്? പുതുജീവനങ്കുരിക്കുന്ന ആ സൂക്ഷു്മകണികയിലു്ത്തന്നെ. പിന്നെയതു് അതി൯റ്റെകാര്യം നോക്കിക്കൊള്ളും. ഒരു പുലു്ക്കണികയിലു്വീണ ഒരുതുള്ളി സൂര്യവെളിച്ചമാണു് കായായും കിഴങ്ങായും ധാന്യമായുമൊക്കെമാറി മനുഷ്യ൯റ്റെയുള്ളിലു്ച്ചെന്നിട്ടു് അവ൯റ്റെ ശരീരകലകളിലെയും ശരീരകണികകളിലെയും ഊ൪ജ്ജമായുമൊക്കെമാറി അവനെണീറ്റുനിലു്ക്കുന്നതും നടക്കുന്നതും ശ്വാസംവിടുന്നതും ഓടുന്നതും ചാടുന്നതും പാടുന്നതും പുസു്തകമെഴുതുന്നതും കുഞ്ഞുങ്ങളെ വള൪ത്തുന്നതും അടുത്തതലമുറയു്ക്കു് രൂപംകൊടുക്കുന്നതും. അപ്പോളു് വെളിച്ചമാണു് പ്രധാനം. ഒരു അരുമമൃദുശരീരമായി അമ്മയുടെയുള്ളിലു്ക്കിടക്കുമ്പോഴും ആ വെളിച്ചം ഉള്ളിലേയു്ക്കൊഴുകിയെത്തി തലോടുന്നു. ഇരുട്ടി൯റ്റെ ആത്മാവുകളായി പിറക്കാതിരിക്കാനാണു് ആ വെളിച്ചം.

 


വളരെക്കാലത്തിനുമുമ്പൊരു ക൪ഷകനു് എവിടെനിന്നോ ഒരു ആഫ്രിക്ക൯പായലു് കിട്ടി. നാട്ടിലെങ്ങും മുമ്പുകണു്ടിട്ടില്ലാത്തൊരു അപൂ൪വ്വസസ്യമെന്നനിലയു്ക്കു് അദ്ദേഹമതു് ത൯റ്റെ കൃഷിസമൃദ്ധമായ പാടശേഖരത്തിലേയു്ക്കു് ഒഴുക്കിവിട്ടു. ആ പാവംഅരുമ വളരട്ടെ. ഒരു നീലപ്പൊ൯മാനി൯റ്റെ ചിറകിലേറി അതു് ദൂരങ്ങളും കാലങ്ങളും പിന്നിട്ടു് പാടങ്ങളായ പാടങ്ങളു്തോറും നിശ്ശബ്ദം വള൪ന്നുപട൪ന്നു. നമ്മുടെ ക൪ഷക൯ നെല്ലറകളു് നിറയ്ക്കാനാ൯ നെല്ലുകൊയ്യാ൯ ആളെവിളിയു്ക്കാനായു് ഒരുദിവസം അരമനവാതിലു്തുറന്നു്  പുറത്തേയു്ക്കിറങ്ങിനോക്കിയപോളു് കണു്ടതെന്താണു്? പവിഴമണികളു് മുറിയാനായു് പാടംമുഴുവ൯ പച്ചക്കിളികളു് പറന്നിറങ്ങിയതാണോ, പാടംമുഴുവ൯ നല്ലപച്ച നീരാളപ്പട്ടുമൂടിയതാണോ? പാടവരമ്പിലെ പുതമണ്ണിലു് ഇടറുംപാദമുറപ്പിച്ചു് ഇനിയുംപുതിയൊരു പൊ൯വയലി൯റ്റെ വിദൂരസീമകളുതേടി ആപ്പൊ൯മാ൯ പറന്നകലുന്നതു് ആ ക൪ഷക൯ യുഗങ്ങളോളം നി൪ന്നിമേഷം നോക്കിക്കൊണു്ടുനിന്നു.

 


പൊന്നുവിളയുന്ന പാടമായാലും ആഫ്രിക്ക൯പായലു് വന്നുപട൪ന്നാലു് അതു് ആ പൊ൯വയലി൯റ്റെ അന്ത്യം കുറിക്കുന്നതുപോലെയാണു് ചില വ്യക്തികളു് സമൂഹത്തിലു്വന്നു വ്യാപരിക്കുന്നതു്. ഒരു പ്രൗഢജനതയുടെ പരമ്പരാഗത ഊ൪ജ്ജസ്രോതസ്സുകളെത്തക൪ത്തു് പരാധീനപ്പെടുത്തിയും, സമൂഹത്തി൯റ്റെ സിരകളിലൂടെ വിഷംപായിച്ചും, പരസു്പരവിശ്വാസത്തി൯റ്റെ നൂറ്റാണു്ടുകളു്നീളുന്ന ആണിക്കല്ലുകളെ കടപുഴക്കിയെറിഞ്ഞും, ആ ഏലിയ൯ വസു്തു തനിയു്ക്കു വിജയിക്കാ൯കഴിയുന്ന മേഖലകളിലേയു്ക്കു് യുദ്ധങ്ങളെ തിരിച്ചുവിടുന്നു. മനുഷ്യസമൂഹത്തിലെ സകലമാറ്റങ്ങളു്ക്കും ആധാരശിലയാണു് വിദ്യാലയങ്ങളു്. നമ്മളു് നേരത്തേ പറഞ്ഞതരം വ്യക്തിത്വങ്ങളു് ആ വിദ്യാലയത്തിലാണു് സംഭവിക്കുന്നതെങ്കിലോ? ആ പൊ൯വയലിനെ ആ ആഫ്രിക്ക൯പായലു് എന്നെന്നത്തേയു്ക്കുമായി നശിപ്പിച്ചതുപോലെ ആ വിദ്യാലയത്തിലൂടെ ആ സമൂഹത്തിനെയും ഈ പായലു് എന്നെന്നത്തേയു്ക്കുമായി നശിപ്പിക്കുന്നു. അദ്ധ്യാപകരുടെയിടയിലു് അധ്യാപകക്കുറ്റവാളികളു്കൂടി ജീവിക്കുന്ന അവസ്ഥ നമുക്കു് അന്യമല്ല. വേണു്ടിവന്നാലു് അവരെ നേരിടുന്നതിനും നമ്മളു് സദാ സന്നദ്ധരായിരിക്കണം.

 


വിദ്യാ൪ത്ഥികളു്ക്കു് അദ്ധ്യാപകരോടുള്ള ബഹുമാനം, അദ്ധ്യാപക൪ക്കു് പരസു്പരമുള്ള ബഹുമാനം, നാട്ടുകാ൪ക്കു് അദ്ധ്യാപകരോടുള്ള ബഹുമാനം, എന്നിങ്ങനെ പാവനമായ എന്തിനെയും നശിപ്പിക്കുകയാണു് അദ്ധ്യാപകക്കുറ്റവാളികളുടെ ആദ്യപ്രവൃത്തി. ബാക്കിയുള്ളതിനെല്ലാം പുറകേ സ്വയം നാശംവന്നുഭവിച്ചുകൊള്ളും. അതാണവരുടെ പ്രവ൪ത്തനതത്വം. അദ്ധ്യാപകമേഖലയിലെ ബഹുമാനം നശിപ്പിച്ചുകഴിഞ്ഞാലു്പ്പിന്നെ അടുത്തജോലി രാഷ്ട്രീയത്തെ ദുഷിപ്പിക്കുകയാണു്. സ്വജനപക്ഷപാതത്തിലൂടെയും അഴിമതിയിലൂടെയും കൈയ്യിട്ടുവാരലിലൂടെയും രാഷ്ട്രീയത്തെ ദുഷിപ്പിച്ചുകഴിഞ്ഞാലു്പ്പിനെ ഒറ്റയൊരു ജോലികൂടിയേ അദ്ധ്യാപകക്കുറ്റവാളികളു്ക്കു ചെയ്യാ൯ ബാക്കിയുള്ളൂ. വിദ്യാലത്തിലു്നിന്നും അറിവുകളൊന്നും അകത്തോട്ടോ പുറത്തോട്ടോ ഇനിവരില്ലെന്നു് ഉറപ്പാക്കിക്കഴിഞ്ഞല്ലോ. ഇനിയുള്ളതു് പുതിയ അറിവുകളൊന്നും കടന്നുവരാതെ വായനശാലകളു് പൂട്ടിക്കുകയാണു്. അതിനൊരെളുപ്പവഴിയുണു്ടു്. പഴയ റേഡിയാക്കിയോസു്ക്കുകളുടെ സ്ഥാനത്തു് ഒരു ടെലിവിഷ൯സെറ്റുവാങ്ങി വായനശാലയു്ക്കു സംഭാവനചെയ്യുക! ഞാ൯ സത്യം പറയുകയാണു്- ഞങ്ങളുടെ ഗ്രാമത്തിലിതു മൂന്നുംനടന്നു; ഞങ്ങളു് നോക്കിക്കൊണു്ടുനിന്നു. നിങ്ങളുടെ ഗ്രാമത്തിലും നടന്നിരിക്കാം; നിങ്ങളും നോക്കിക്കൊണു്ടുനിന്നിരിക്കാം.

 


ഞങ്ങളുടെ ഗ്രാമത്തിലു് ചുവരെഴുത്തെന്നൊരു കലാപരിപാടിയുണു്ടായിരുന്നു. ജനങ്ങളു്ക്കു വായിച്ചറിയുന്നതിനുള്ള സന്ദേശങ്ങളു് അതിമനോഹരമായ അക്ഷരങ്ങളിലു് പള്ളിക്കൂടത്തി൯റ്റെ നീണു്ടചുവരിലെഴുതിവെയു്ക്കും. മിക്കവാറും രാത്രികാലങ്ങളിലാണു് ഈ എഴുത്തു് സംഭവിക്കാറുള്ളതു്. അതി൯റ്റെ അനന്തസാദ്ധ്യതകളു് മനസ്സിലാക്കിയ ഞാനും വള൪ന്നപ്പോളു് മാ൪കു്സിസു്റ്റു പാ൪ട്ടിയു്ക്കുവേണു്ടിയും സൈദ്ധാന്തിക അഭിപ്രായ വ്യത്യാസമുണു്ടായപ്പോളു് അവ൪ക്കെതിരെയും ഈക്കലാപരിപാടി വെച്ചുനടത്തിയിട്ടുണു്ടു്. കാലംകഴിഞ്ഞപ്പോളു് ഞാനതുനി൪ത്തി, കാരണം ഇ൯റ്റ൪നെറ്റെന്നു പറയുന്നതു് ചുവരെഴുതുന്നവനു് ചുവരെഴുതാ൯ അ൯റ്റാ൪ട്ടിക്കമുതലു് ആഫ്രിക്കവരെനീളുന്ന ആകാശം കിട്ടിയതുപോലെയാണു്. ഞാനതിലു് സംതൃപു്തി കണു്ടെത്തി. വാസു്തവത്തിലു് ഈപ്പുസു്തകംപോലും  വിശാലമായൊരു ആകാശത്തി൯മേലുള്ള ചുവരെഴുത്തല്ലേ?

 


അക്കാലത്തൊരിക്കലു് കുട്ടികളായ ഞങ്ങളുണ൪ന്നതു് 'അക്ഷരം അഗ്നിയാണെന്ന' കുറേ തീവ്രവാദി അദ്ധ്യാപകരെഴുതിയ ചുവരെഴുത്തു് കണു്ടുകൊണു്ടാണു്. അന്നു് അതിലൊരു വൈകാരികത തോന്നിയെങ്കിലും പിലു്ക്കാലത്തു് ചിന്തിക്കുമ്പോളു് 'അക്ഷരം തീയാണു്, അതുകൊണു്ടതിലു്ത്തൊടരുതു്, അതിനെയൊരു ആയുധമായെടുത്തു് ഉപയോഗിക്കുകയും ചെയ്യരുതു്' എന്നൊരു സന്ദേശം അതിലില്ലായിരുന്നോ എന്നൊരു ബലമായസംശയം തോന്നിയിട്ടുണു്ടു്. കാരണം, അതെഴുതിയവ൪ അദ്ധ്യാപക൪തന്നെയായിരുന്നെങ്കിലും അവരുടെ പ്രവൃത്തികളു്പലതും അക്ഷരവിരോധികളുടേതാണെന്നാണെനിയു്ക്കു തോന്നിയിട്ടുള്ളതു്. മു൯പറഞ്ഞൊരു അദ്ധ്യാപക൯റ്റെയും അതുപോലെ മറ്റുപലരുടെയും വിരമിക്കലു് യാത്രയയപ്പുകളു് അവ൪ ആഘോഷിച്ചതു് അപ്രകാരമായിരുന്നു. ആനകളും ആയിരക്കണക്കിനു് പെണു്കുട്ടികളുടെയും യുവതികളുടെയും മധുരമനോഹരമായ താലപ്പൊലികളും പരസു്പരംപുകഴു്ത്തുന്ന പ്രസംഗങ്ങളും, ഏറ്റവുമൊടുവിലു് ദ്രാക്ഷാരസവുമായൊരു യാത്രയയപ്പു്! ഒരു അദ്ധ്യാപകനെ ഇങ്ങനെയാണോ യാത്രയയയു്ക്കേണു്ടതു്? പക്ഷെ ആ അദ്ധ്യാപക൯റ്റെ ഞെട്ടിപ്പിക്കുന്നചരിത്രം അതിനെ ന്യായീകരിക്കുന്നുമുണു്ടു്. എ൯റ്റെ 'ജലജപത്മരാജി'യെന്ന ഫിലിം സു്ക്രിപു്റ്റിനു് അനുബന്ധമായെഴുതിയ 'ഗൂഡു്ലായി ഗ്രാമ'മെന്ന ചരിത്രരേഖയിലു് ഞാനാ പങ്കിലജീവിതം വിശദമായി രേഖപ്പെടുത്തിയിട്ടുണു്ടു്.

 


ഞങ്ങളുടെ ഗ്രാമത്തിലൊരു പാ൪ട്ടിയാപ്പീസ്സുണു്ടായിരുന്നു. ആളുകളു്ക്കു് വല്ല പരാതിയോ സഖാക്കളെക്കൊണു്ടു മറ്റുവല്ല ആവശ്യങ്ങളോ ഉണു്ടെങ്കിലു് അതിനകത്തുകയറിവന്നു് കുറേനേരം ആ ബെഞു്ചിലു് അവിടയിരിക്കും. ഓരോരുത്ത൪ ഓരോരോകാര്യങ്ങളു് ചോദിക്കുന്നതും ചിലരതിനു മറുപടിപറയുന്നതും അതിനെത്തുട൪ന്നാവിഷയങ്ങളു് ച൪ച്ചചെയ്യുന്നതും കേട്ടുകൊണു്ടിരിക്കും. അതിനിടയിലാരെങ്കിലും ചോദിയു്ക്കും ജാനുവെന്തിനാ വന്നതെന്നു്. അപ്പോളു് ജാനുപറയും ജാനുവി൯റ്റെ മോനെ പോലീസ്സുപിടിച്ചുകൊണു്ടുപോയെന്നു്. അല്ലെങ്കിലു് ഗ്രാമസ്സേവക൯ വാഴക്കൃഷി വന്നുനോക്കിയിട്ടു് സൗജന്യവളം നലു്ന്നില്ലെന്നു്. അതുമല്ലെങ്കിലു് പഞു്ചായത്തു സെക്രട്ടറി കാട്ടുകഴുക്കോലുള്ള ഓലമേഞ്ഞവീടിനു് കരമെഴുതിയെന്നു്. കുറേപ്പേ൪ അതിനുപുറകേപോകും. 

 


അപ്പോഴേയ്ക്കും വേറേയാരെങ്കിലും മറ്റെന്തെങ്കിലുമാവശ്യവുമായി കയറിവരും. തുട൪ന്നു് ബാക്കിയവിടെയിരിക്കുന്നവ൪ അതി൯റ്റെപുറകേയും പോകും. ഇതാണു് എന്നും പാ൪ട്ടിയാപ്പീസ്സിലു് നടന്നകൊണു്ടിരുന്നതു്. ഇതുകാരണം ഒരോദിവസവും പാ൪ട്ടിയുടെ സ്വാധീനമേഖലകളു് വള൪ന്നുകൊണു്ടിരുന്നു. ജാനുമാത്രമല്ല, ജാനുവി൯റ്റെയും രാഘവ൯റ്റെയും ബന്ധുക്കളും അവരുടെ കൂടെപ്പണിയെടുക്കുന്നവരുമെല്ലാം ക്രമേണ പാ൪ട്ടിയുടെ ബന്ധുക്കളും അനുഭാവികളം പ്രവ൪ത്തകരുമായിമാറി. ആളെണ്ണം കൂടിയപ്പോളു്  പഞു്ചായത്തും പാലു് സൊസൈറ്റിയും സഹകരണബാങ്കുമെല്ലാം പാ൪ട്ടിയുടെ കൈയ്യിലായി. വല്ലപ്പോഴും ജാനു മുന്തിയഴിച്ചു നലു്കിയിരുന്ന എട്ടണത്തുട്ടുകൊണു്ടു് ചായകുടിയു്ക്കേണു്ടുന്ന ആവശ്യം പാ൪ട്ടിയാപ്പീസ്സിലിരിക്കുന്നവ൪ക്കു് ഇപ്പോളു് ഇല്ലാതായി.

 


ക്രമേണ പാലു് സൊസൈറ്റിയിലു് അക്കൌണു്ട൯റ്റും മിലു്ക്കു് കളക്ടറും മിലു്ക്കു് ടെസു്റ്ററുമൊക്കെയായും പഞു്ചായത്തിലു് പാ൪ട്ടു് ടൈം സ്വീപ്പറായും, സഹകരണബാങ്കിലു് സെക്രട്ടറിയും ക്ലാ൪ക്കുംമുതലു് ഡ്രൈവറും പ്യൂണുംവരെയൊക്കെയുമായും, പാ൪ട്ടി സഖാക്കളു്ക്കു് ഓരോരുത്ത൪ക്കായി ജോലിയായിത്തുടങ്ങി. പകലിപ്പോളു് പാ൪ട്ടിയാപ്പീസ്സിലു് അങ്ങനെയിങ്ങനെ ആരുംകാണുകയില്ല. ഉള്ളവ൪ക്കു് ചീട്ടുകളിയാണു് പണി. ചായകുടിയുംമറ്റും പാ൪ട്ടിവഴി പുതുതായി ജോലിയു്ക്കുകയറിയ സഖാക്കളു് വൈകിട്ടുവരുമ്പോളു് നടക്കും, അല്ലെങ്കിലു് അവരുടെപേരിലു് ധൈര്യമായി

കടയിലക്കൌണു്ടുവെച്ചു കുടിക്കാം. തട്ടുകടയിലു്പ്പോലും അക്കൌണു്ടുവെച്ചു ചായകുടിച്ചവ൪ക്കു് സു്റ്റാ൪ഹോട്ടലുകളെല്ലാമിപ്പോളു് പരിചിതമായി. ആരു് എപ്പോളു്ക്കയറിച്ചെന്നാലും നിരാശാജനകമായ ചീട്ടടിയുടെ ശബ്ദംകേട്ടു് ആരുമിപ്പോളു് അങ്ങോട്ടു കയറാതെയായി. അല്ലെങ്കിലും ഇനി ജനത്തി൯റ്റെ അവശ്യമില്ല- സഖാക്കളു്ക്കെല്ലാം ജോലിയായിക്കഴിഞ്ഞു. വൈകിട്ടു്, ജോലിയു്ക്കുപോയ ഉദ്യോഗസ്ഥ൯മാ൪ പാ൪ട്ടിയാപ്പീസിലു്വരും. അവ൪ വന്നുകഴിഞ്ഞാലു് അവ൪ക്കും ചീട്ടുകളിതന്നെയാണു് പണി- രാത്രി പന്ത്രണു്ടരമണിവരെ. അതുകഴിഞ്ഞു് പീലാത്തിവെള്ളവുംമോന്തി വീടുകളിലേയു്ക്കുപോകും- ഭാര്യയെയും മക്കളെയും എടുത്തിട്ടിടിക്കാ൯.

 


ജോലികിട്ടി സ്വന്തമായി വരുമാനമൊക്കെയായപ്പോളു് പാ൪ട്ടിയാപ്പീസ്സിലു് കള്ള൪ട്ടെലിവിഷനുംവന്നു. മഴകഴിഞ്ഞൊരു രാത്രിയിലു് ആളുകളു് നോക്കിയപ്പോളു് പാ൪ട്ടിയാപ്പീസ്സി൯റ്റെ ഓലമേഞ്ഞകെട്ടിടത്തി൯റ്റെ ഉള്ളിലു്നിന്നും നനഞ്ഞൊലിച്ച പുരപ്പുറത്തുകൂടി കള്ള൪പ്പുകവരുന്നു. ജന്നലും വാതിലുമൊക്കെ അടച്ചുപൂട്ടിയ ഓലക്കെട്ടിടത്തിലു് മേച്ചിലിനടിയിലെ ദീ൪ഘചതുരജാളികളിലൂടെ സകലരും വലിച്ചുതള്ളുന്ന സിഗററ്റുപുകയുടെ ചുരുളുകളു്ക്കിടയിലൂടെ ബഹുവ൪ണ്ണഷോട്ടുകളു് മാറിമറിയുന്നതി൯റ്റെ ദൃശ്യം പുറത്തേയു്ക്കൊഴുകിവരുന്നു. ബ്ലൂഫിലിം പ്രദ൪ശ്ശനം! പാ൪ട്ടിയാപ്പീസ്സിലു്!!

 


എത്രമാത്രമനുഭവങ്ങളിലൂടെയാണു് സമൂഹമനുഷ്യ൯ കടന്നുപോകുന്നതു്! വ്യക്തികളുടെ നിസ്സാരയനുഭവങ്ങളുടെ മൂല്യമെന്താണു്? അവയുടെ പ്രസക്തിയെന്താണു്? സമൂഹത്തി൯റ്റെ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോളു് വ്യക്തികളുടെ അനുഭവങ്ങളു് ഒന്നുമല്ലെന്നൊരു ശങ്ക നമുക്കു് നമ്മുടെ ജീവിതത്തിലുണു്ടാകാറുണു്ടു്. രണു്ടു് ലോകമഹായുദ്ധങ്ങളു്കഴിഞ്ഞു് എന്തുചെയ്യണം എങ്ങോട്ടുപോകണമെന്നറിയാതെ തള൪ന്നുനിന്ന യൂറോപ്പിലെ ഒരുജനതയോടു്, 'രാവിലെമുതലു് വൈകുന്നേരംവരെയുള്ള നമ്മുടെ സകല പ്രവൃത്തികളുടെയും ആകെത്തുകയാണു് ജീവിതം, അതുകൊണു്ടു് പ്രവ൪ത്തിക്കൂ' എന്നുപറഞ്ഞ ഇരുപതാം നൂറ്റാണു്ടിലെ ഏറ്റവുംവലിയ ദാ൪ശ്ശനികപ്രതിഭയായ ജീ൯ പോളു് സാ൪ത്രിനെക്കുറിച്ചു് നമ്മളു്ക്കറിയാമെങ്കിലും, നമ്മുടെ ഏകാന്താനുഭവങ്ങളു് ഈലോകത്തു് ഒന്നുമല്ലെന്നൊരു തോന്നലു് പ്രവ൪ത്തിക്കാനുള്ള നമ്മുടെ ധൈര്യം ചോ൪ത്തിക്കളയുന്നു. യഥാ൪ത്ഥത്തിലു് വ്യക്തികളുടെ അനുഭവങ്ങളല്ലാതെ സമൂഹത്തിനു് മറ്റെന്തനുഭവമാണുള്ളതു്? ഓരോവ്യക്തികളുടെയും നിസ്സാരയനുഭവങ്ങളു് അവ൪ജീവിക്കുന്ന ആ പ്രത്യേകസമൂഹത്തി൯റ്റെ അനുഭവങ്ങളായിമാറുന്നു. ഓരോസമൂഹത്തി൯റ്റെയും അനുഭവങ്ങളു് അവയെ ഉള്ളടങ്ങുന്ന ആ പ്രത്യേകകാലഘട്ടത്തി൯റ്റെ അനുഭവങ്ങളായിമാറുന്നു. ഇങ്ങനെ വ്യത്യസു്തമായ ഓരോകാലഘട്ടങ്ങളുടെയും അനുഭവങ്ങളെയാണു് നമ്മളു് ചരിത്രമെന്നു വിളിയു്ക്കുന്നതു്. അങ്ങനെനോക്കുമ്പോളു് നിസ്സാര൯മാരായ ഒറ്റപ്പെട്ട കേവലവ്യക്തികളുടെ അനുഭവങ്ങളു്തന്നെയല്ലേ ഈ ലോകത്തി൯റ്റെ ചരിത്രമായി മാറുന്നതു്?

 


ഇനി ഈ ലോകത്തി൯റ്റെ സംസു്ക്കാരമായി മാറുന്നതെന്താണു്? അതും നമ്മളു് വ്യക്തികളുടെ നിസ്സാരയനുഭവങ്ങളു് തന്നെയല്ലേ? ഓരോയനുഭവവും നമുക്കു് എന്തോരം ബുദ്ധിമുട്ടുകളോ ഒരലു്പം സന്തോഷമോ കടുത്ത വേദനയോ കഠിനതീരുമാനമെടുക്കാനുള്ള ഉറച്ചമനസ്സോ നലു്കി കടന്നുപോകുന്നു. മനുഷ്യസ്വഭാവമാവശ്യപ്പെടുന്നതു് ഈയനുഭവങ്ങളുടെ ആഘാതത്തിലമ൪ന്നുപോകാതെ അവയെവെട്ടിപ്പിള൪ന്നുകീറിമുറിച്ചു് അവയുടെ ഉള്ളുപരിശോധിക്കാനാണു്. ഓരോ അനുഭവത്തി൯റ്റെയുമുള്ളിലു് നിശ്ശബ്ദതയെന്നൊരു മുത്തുണു്ടു്. അതിനെയെടുത്തിട്ടു്, ആ ചിതറിയചിപ്പിതുണു്ടുകളെ അലക്ഷൃമായി അകലേയു്ക്കുവലിച്ചെറിയാതെ അവയെക്കത്തിച്ചു് ആച്ചൂളയിലു് മനസ്സെന്ന സ്വ൪ണ്ണത്തെ ഉരുക്കി സു്ഫുടംചെയു്തെടുക്കുന്നവനാണു് യുഗമനുഷ്യ൯. ഒരോയനുഭവവും കുറേ ബുദ്ധിമുട്ടുകളു്മാത്രമാണു് നമ്മളു്ക്കുസമ്മാനിച്ചു് കടന്നുപോകുന്നതു്. ഈ ബുദ്ധിമുട്ടുകളുടെ അഗ്നിയിലു് മനസ്സെന്ന സ്വ൪ണത്തെ സംസു്ക്കരിക്കുന്നതിനെയാണു് നമ്മളു് മനുഷ്യസംസു്ക്കാരമെന്നു പറയുന്നതു്. നോക്കൂ, നമ്മുടെ അനുഭവങ്ങളിലൂടെ നമ്മളു് ചരിത്രത്തെയും സംസ്ക്കാരത്തെയും ചുമന്നുകൊണു്ടുനടക്കുകയാണു് നമ്മളറിയാതെ, നമ്മുടെ അന്ത്യംവരെയും. അതുകഴിഞ്ഞു്, പകരം, ഈ ചരിത്രവും സംസു്ക്കാരവും നമ്മെച്ചുമക്കുവാനെത്തുന്നു- നമ്മളൊരു ആലു്ബ൪ട്ടു് ഷ്വെയു്റ്റു്സറാണോ അഡോളു്ഫു് ഹിറ്റു്ലറാണോ എന്നുനോക്കാതെ.

 


മരണം അന്തിമമായ ഒരു പ്രതിഭാസമാണോ? അതോ ജീവ൯ അവിടെവെച്ചു് പുതിയൊരു പ്രവ൪ത്തനശ്ശൈലി തുടങ്ങുകയാണോ? ഏതായാലും അവിടെയെത്തുമ്പോളു് അതുവരെ പരസു്പരം പോരാടിക്കൊണു്ടിരുന്ന നമ്മുടെ മഹദ്വികാരങ്ങളെല്ലാം മൗനമാണു്. പ്രതിഛായകളിലൂടെ നമ്മളു്തന്നെസൃഷ്ടിച്ച നമ്മളും യാഥാ൪ത്ഥത്തിലുള്ള നമ്മളുംതമ്മിലു് ഒരുപക്ഷെ അവിടെവെച്ചായിരിക്കും ആദ്യമായി നേരിട്ടു്കാണുക. നമ്മളു് നമ്മളുടെ പ്രതിരൂപത്തെ ആദ്യമായി നേരിലു്ക്കാണുന്നസമയത്തു് ജീവനെന്ന അവസ്ഥയെ നമ്മളു് വീട്ടുപോയിട്ടുണു്ടാവുമെന്നു കേട്ടിട്ടുള്ളതു് ശരിയായിരിക്കാം. ജീവനുള്ളപ്പോളു്ത്തന്നെയതുകാണുകയാണെങ്കിലു് അതു് ഭയാനകമായ ഒരു അനുഭവംതന്നെയായിരിക്കുമെന്നതുറപ്പാണു്- നമ്മളു്വേറേയാരെയുമല്ല, നമ്മളെതന്നെയാണു് ആ കാണുന്നതെങ്കിലു്ക്കൂടി. ഒരുമനുഷ്യനും അതു് താങ്ങാ൯കഴിയുമെന്നു തോന്നുന്നില്ല. മറ്റൊര൪ത്ഥത്തിലു്പ്പറഞ്ഞാലു് നമ്മളു് നമ്മളെത്തന്നെ ആദ്യമായി നേരിട്ടുകാണാനിടയാവുന്ന ആനിമിഷം നമ്മളു് മരിക്കുന്നു. പ്രപഞു്ചം അങ്ങനെയൊരു കനിവു് മനുഷ്യനു് നലു്കിയിട്ടുണു്ടു്.

 


ശാന്തമായിരിക്കുമോ പ്രക്ഷുബ്ധമായിരിക്കുമോ ആ കൂടിക്കാഴു്ച? അതു് പ്രശാന്തയുടെ അനുഭൂതി പകരുമോ പാപത്തി൯റ്റെയും ശിക്ഷയുടെയും ഭീതിയുണ൪ത്തുമോ? അലു്പ്പകാലത്തേയു്ക്കു നമ്മളൊരിക്കലു് വിട്ടുപോയ ഒന്നിലു്ത്തന്നെ മടങ്ങിച്ചെന്നുചേരുന്ന ഗൃഹാതുരമായ പ്രിയഭവനത്തി൯റ്റെ അനുഭവമായിരിക്കുമോ അതു്, പ്രപഞു്ചഭാരംമുഴുവ൯ നമ്മുടെ ചുമലിലമ൪ത്തിവെച്ചുഞെരിക്കുന്ന, മനുഷ്യ൯റ്റെ നിസ്സാരത പഠിപ്പിക്കാനുള്ള, അനുഭവമായിരിക്കുമോ? എല്ലാം ഒരു മൂടലു്മഞ്ഞിനപ്പുറമാണു്. ഐ൯സു്റ്റീനും ടാഗോറും മുറിയടച്ചിരുന്നു ദീ൪ഘനേരം സംസാരിച്ചതിതിനെക്കുറിച്ചാണു്. സ൪. ആ൪ത൪ കോണ൯ ഡോയലു് മൂടലു്മഞ്ഞി൯റ്റെ ലോകമെന്ന ആ അപൂ൪വ്വരചനയിലെഴുതിയതിതിനെക്കുറിച്ചാണു്.

 


ഇനിയുമൊരുപക്ഷേ നമ്മളു്തന്നെ പ്രപഞു്ചത്തിലു് ഒരേസമയം പലതുണു്ടാകാം. ഓരോരോ കാലമേഖലകളിലു് ജീവിക്കാ൯ പറഞ്ഞയയു്ക്കപ്പെട്ടിട്ടു് സമയപരിധിയാകുമ്പോളു് കാലയവനികയു്ക്കുപിന്നിലു് മറഞ്ഞു് അടുത്തദൗത്യത്തിനു് പോവുകയായിരിക്കണം. അങ്ങനെയെങ്കിലു് നമ്മളോരോരുത്തരും എത്ര വ്യത്യസു്തമായ കാലങ്ങളിലു് ഒരേസമയം ജീവിക്കുകയായിരിക്കണം? ജീവ൯പോലെ സൂക്ഷു്മവും വിശിഷ്ടവുമായ ഒരുവസു്തുവിനെ ആവ൪ത്തിച്ചുള്ള ഉപയോഗത്തിനായല്ലാതെ ആരെങ്കിലും സൃഷ്ടിച്ചുകളയുമെന്നുതോന്നുന്നില്ല. അപ്പോളു് നമ്മുടെ കണു്വെട്ടത്തുനിന്നും മറയുന്നവ൪ അടുത്തൊരു സമയപാളിയുടെ സ്വസ്ഥതയിലു്, മറ്റൊരു സ്ഥലവിന്യാസത്തി൯റ്റെ വിശാലതയിലു്, ഒന്നുംസംഭവിച്ചിട്ടില്ലാത്തതുപോലെ നമ്മളോടൊപ്പംതന്നെ, അതേജീവിതംതന്നെ, തുടരുകയാവാം. എത്രയെത്ര അടരുകളാണു് സ്ഥലത്തിനു്, സമയത്തിനു്, പ്രപഞു്ചത്തിനു്!

 


മുകളിലെഴുതിയവയൊക്കെയാണു് ഈക്കവിത  രചിക്കുമ്പോളു് എ൯റ്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളു്. ഇവയെല്ലാം ഈക്കവിതയുടെ  ചേരുവക്കൂട്ടുകളാണെന്നുപറയാം. സഞു്ചാരത്തി൯റ്റെ താളത്തിലൂടെയും പ്രകൃതിയിലുള്ള സംഗീതത്തിലൂടെയും തീവ്രവോളു്ട്ടേജുള്ള ആ ചിന്തകളു് കടന്നുപോകുമ്പോളു്, അവയോടു കൂടിച്ചേരുമ്പോളു് ഈക്കവിതയായി. സഞു്ചാരത്തി൯റ്റെ താളവും പ്രകൃതിയിലുള്ള സംഗീതവും ചിന്തകളോടു് കൂടിച്ചേരുകയല്ല, ചിന്തകളു് സഞു്ചാരതാളത്തോടും പ്രകൃതിസംഗീതത്തോടും കൂടിച്ചേരുകയായിരുന്നു എന്നാണു ഞാ൯ പറഞ്ഞതു്.

 


ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

 

 

സു്നേഹപൂ൪വ്വം നിങ്ങളുടെ,

 

പി. എസ്സു്. രമേശു് ചന്ദ്ര൯,

പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

തിരുവനന്തപുരം 695562, കേരളം.

തീയതി: 25-05-2018.



Oruthulli Velicham

If you wish, you can purchase the book Oruthulli Velicham here:
https://www.amazon.com/dp/B07DBGRFQY

Kindle eBook
LIVE
Published on May 26, 2018
$0.99 USD
ASIN: B07DBGRFQY
Length: 33 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00



http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/


You can read this article will full photos at http://sahyadrimalayalam.blogspot.com/2018/06/084.html

എ൯റ്റെ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

0

എ൯റ്റെ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

പി. എസ്സു്. രമേശു് ചന്ദ്ര൯




​ 

മീ൯മുട്ടിയാറ്റിലെ കുളികഴിഞ്ഞു് പുഴയു്ക്കക്കരെക്കടന്നു് എണ്ണപ്പനത്തോട്ടത്തിലൂടെ മലകളിലൂടെയും ഊടുവഴികളിലൂടെയും പൊയു്കകളിലൂടെയും കാട്ടുപൊന്തകളിലൂടെയും പുലു്ച്ചാ൪ത്തുകളിലൂടെയും നടന്നു് സന്ധ്യയ്ക്കു് പാലോട്-കല്ലറയിലേയു്ക്കുള്ള റോഡുദിശയേ പോകുക. അപ്പോളു് ഈക്കവിതയുടെ ആദ്യം പറഞ്ഞരംഗം അവിടെക്കാണാം. വഴിയുണ്ടായിരുന്ന കുടികളെല്ലാം ഇന്നു് പോയു്മറഞ്ഞുകഴിഞ്ഞു. പ്രിയപ്പെട്ടയാളുകളും എവിടെയെല്ലാമോ പോയിക്കഴിഞ്ഞു. വനപ്രാന്തത്തിലെ കുടികളു്ക്കരികിലൂടെ പോകുമ്പോളു് അംഗനമാരുടെയും കുട്ടികളുടെയും ആഹ്ലാദത്തി൯റ്റെ സംഘഗാനം ഇന്നില്ല. കുട്ടികളും പോയി, ആളുകളും പോയി. 

മഴകഴിഞ്ഞുഗ്രമായ വെയിലു്പാറുന്ന മാനത്തിനുകീഴിലു് പാറക്കെട്ടുകളിലൂടെ തുള്ളിയാ൪ച്ചൊഴുകുന്നൊരു പുഴയിലെ വെള്ളച്ചാട്ടത്തിലു് കുളിച്ചിട്ടുണ്ടോ? ഓരോ സെക്ക൯റ്റിലും ടണു്കണക്കിനു് വെള്ളമൊഴുകിവരുന്നതിലു് പതിവായി കുളിക്കുന്നതൊരു സുഖംതന്നെയാണു്. ഒഴുക്കില്ലാത്തിടത്തു് മീനുകളു് ശരീരത്തിലു്വന്നു് തള്ളും, നുള്ളും. അതും ഒരു സുഖം തന്നെയാണു്. നന്ദിയോടു്-പാലോടു് പ്രദേശങ്ങളിലെ പെണ്ണുങ്ങളുടെ മുടിയഴകി൯റ്റെയും ശരീരപ്പ്രഭയുടെയും രഹസ്യം ഈപ്പുഴതന്നെയാണു്. പിന്നെ യമണ്ഢ൯ പാറക്കെട്ടുകളു്ക്കടിയിലു് ഒളിഞ്ഞിരിക്കുന്ന അളവില്ലാത്ത വൈഡൂര്യനിക്ഷേപങ്ങളും. ഒരുജനതയുടെ ശരീരകാന്തി വ൪ദ്ധിപ്പിക്കുവാ൯ മറ്റെന്തുവേണം? പാറപ്പുറങ്ങളിലു് കോടിക്കണക്കിനുരൂപയുടെ വൈഡൂര്യ നിക്ഷേപങ്ങളു്ക്കുമേലു് ഒന്നരരൂപയുടെയൊരു തോ൪ത്തുപോലും ഉടുക്കാതെ കുറേനേരമങ്ങോട്ടു്   കിടന്നിട്ടെണീറ്റാലു്ത്തന്നെ ഇനിയങ്ങോട്ടു് ലോകംമുഴുവ൯ പടവെട്ടിപ്പിടിക്കാനുള്ള ഊ൪ജ്ജമാണു് ശരീരത്തിലൂടെ പായുന്നതു്. എ൯റ്റെ കവിതകളെല്ലാം അവിടെയാണു് ഉയ൪ന്നുവന്നതു്. ഇരമ്പിക്കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തി൯റ്റെ ഒരിയ്ക്കലും നിലയ്ക്കാത്ത ആരവമായിരുന്നു എ൯റ്റെ കവിതകളിലെ പശ്ചാത്തലശബ്ദം. ബാക്കു്ഗ്രൗണു്ടിലു് എന്തും സൃഷ്ടിക്കാം- കവിതയോ, നാടകങ്ങളോ, നീണു്ടകഥകളോ, നോവലുകളോ, സിനിമയോ എന്തും! വേ൪ഡു്സു്വ൪ത്തിനു് കാട്ടരുവിക്കരയിലുണ്ടായിരുന്ന കരിങ്കലു്ക്കുടിലു് പോലെയായിരുന്നതു് എനിയ്ക്കു്. ഊക്ക൯ ജലപ്പ്രപാതവും പാറക്കെട്ടുകളും പുഴക്കരകളും പുഴയുമെല്ലാം അപ്രത്യക്ഷമായപ്പോളു്, എനിയ്ക്കു നഷ്ടപ്പെട്ടപ്പോളു്, എ൯റ്റെകവിതകളും അപ്രത്യക്ഷമായി. അതിലു്പ്പിന്നീടു് ഞാ൯ ഗദ്യം മാത്രമേയെഴുതിയിട്ടുള്ളൂ- ഹിംസാത്മക ഗദ്യം.

കാറ്റിലൂടെയും പാറക്കെട്ടുകളുടെ ചൂടിലൂടെയും പുഴയുടെയൊഴുക്കി൯റ്റെ താരാട്ടിലൂടെയും താളത്തിലൂടെയും ഉയ൪ന്നുപറക്കുന്ന കിളികളുടെ ഒരിക്കലുംനിലയ്ക്കാത്ത കലപിലാബഹളത്തിലൂടെയും ഹരിതഭംഗിയാ൪ന്ന വനനിരകളുടെയും നീലിമയാ൪ന്ന മലനിരകളുടെയും ദൃശ്യവശ്യതയിലൂടെയും എ൯റ്റെ ചുണ്ടിലു്തന്നെകൊണ്ടുവന്നു് വാക്കും ഈണവും തള്ളിത്തരുകയായിരുന്നു കരുണാമയിയും കലാകാരിയുമായ പ്രകൃതി. പ്രകൃതീമണിയെ വ്യവസായകോടീശ്വര൯മാരുടെ ക്രൂരബലാത്സംഗത്തിലു്നിന്നും രക്ഷിക്കാ൯ കഴിയാത്തവനെന്തിനാണിനിയും കവിതയും ഈണങ്ങളും കൊടുക്കുന്നതു്? ബിഹാറിലെ ലബു്ഡുലിയാ ബൈഹാരയിലെ അനുപമകാന്താരങ്ങളെ ആയിരമേക്കറുകളു്ക്കുപുറകേ  മറ്റൊരായിരമേക്കറുകളായി എഴുതിവിറ്റു പട്ടയംകൊടുക്കാ൯ കലു്ക്കട്ടയിലെ കമ്പനിയിലു്നിന്നുമയച്ച, വിഭൂതിഭൂഷണു് വന്ദ്യോപാദ്ധ്യായയെഴുതിയ  ആരണ്യകു് എന്ന ബംഗാളിനോവലിലെ, ചെറുപ്പക്കാരനെപ്പോലെയായിരുന്നു ഞാ൯. എനിയു്ക്കുമാത്രമെന്തു ചെയ്യാ൯കഴിയും? എന്നിട്ടും കേരളാ പീപ്പിളു്സ്സു് വിജില൯സെന്ന നാമംസ്വീകരിച്ചു് ചിലതൊക്കെ ചെയ്യാനുംകഴിഞ്ഞു.

ആ വൈഡൂര്യനിക്ഷേപങ്ങളു് കവ൪ന്നെടുക്കാ൯ പലരും പലകാലത്തും കഠിനപരിശ്രമം നടത്തിയിട്ടുണ്ടു്. ചില൪ക്കൊക്കെ കുറേയൊക്കെ കിട്ടിയിട്ടുമുണ്ടു്, അവരുടെയെല്ലാം ജീവിതത്തിലു് ദു:രന്തം ഒരു കറുത്തനിഴലുപോലെ കൂടെത്തന്നെ സഞ്ചരിക്കുകയും ചെയ്തിട്ടുമുണ്ടു്. മണലും പാറയും കുഴിച്ചു് വൈഡൂര്യത്തി൯റ്റെ അടുക്കുകളു് നോക്കിപ്പോയി അതിനടുത്തെത്തുകയെന്നതു് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളൊരു കാര്യമാണു്. മലകളിലുരുളു്പ്പൊട്ടുമ്പോളു് പുഴവെള്ളത്തിലൊഴുകിവരുന്നതു് കയങ്ങളിലു് മുങ്ങിപ്പോയിരുന്നു് മണലരിച്ചെടുക്കുന്നതുപോലെയും തീരത്തടിയുന്നതു് വെറുതേ പെറുക്കിയെടുക്കുന്നതുപോലെയും എളുപ്പമല്ലതു്. എന്നിട്ടും എടുക്കാവുന്നിടത്തോളം കാലങ്ങളു്കൊണ്ടു് ഓരോരുത്തരായി എടുത്തുകഴിഞ്ഞു. ഇനിയുംവേണമെങ്കിലു് വെള്ളത്തിലു്മുങ്ങിയ പാറക്കെട്ടുകളുടെ അടിയിലേയു്ക്കു് മു൯കാലസാഹസിക൯മാ൪പോലും പി൯മാറിയ പുഴവെള്ളത്തിനടിയിലെ ഗഹ്വരങ്ങളിലൂടെ മുങ്ങാംകുഴിയിട്ടു ശ്വാസംപിടിച്ചു നീന്തിച്ചെന്നുവേണം എടുക്കാ൯. അങ്ങോട്ടു് രണ്ടുമിനിറ്റു്, ഇങ്ങോട്ടു് രണ്ടുമിനിറ്റു്, വെട്ടിപ്പൊളിച്ചു പണിചെയ്യാ൯ മൂന്നുമിനിറ്റു്, - അങ്ങനെ ഏഴുമിനിറ്റു് ഒറ്റമൂച്ചിനു ശ്വാസംപിടിച്ചു നീന്താ൯ ആങ്കുള്ള യുവാക്ക൯മാ൪ ഇന്നെവിടെയിരിക്കുന്നു? അങ്ങനെ എത്രമാത്രം മുങ്ങാംകുഴിയിട്ടുനീന്തലുകളു് വെള്ളത്തിനടിയിലൂടെ, പാറഗഹ്വരങ്ങളു്ക്കിടയിലൂടെ നടത്തണം! അതുകൊണ്ടു് ലലനാമണികളുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണ്ടു് ആ വൈഡൂര്യശേഖരങ്ങളു് ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നു. അല്ലെങ്കിലു് ജാക്കു് ഹാമ്മറുകളുപയോഗിച്ചു് പാറതുറക്കണം. ജനസംഖൃ വ൪ദ്ധിച്ച ഈക്കാലത്തു് ഏതുജനമതു് കൈയുംകെട്ടി വെറുതേ നോക്കിക്കൊണ്ടുനിലു്ക്കും?

 

ഇതിനേക്കാളൊക്കെയെളുപ്പവും സംഘടിതവും ശാസ്ത്രീയവുമായ മറ്റൊരു രീതിയുണ്ടു്- എന്തെങ്കിലും വ്യവസായത്തിനെന്നുപറഞ്ഞു് അവിടെ പുഴത്തീരത്തു് കുറേ സ്ഥലംവാങ്ങിക്കുക, വെള്ളത്തിനെന്നുപറഞ്ഞു് കുറേ ബോ൪വെല്ലുകളു് കുഴിയു്ക്കുക, നല്ല മിടുക്ക൯മാരായ എ൯ജിനീയ൪മാരുടെയും മെക്കാനിക്കുകളുടെയും സഹായത്തോടെ യുഗങ്ങളായി അപ്രാപ്യമായിത്തുടരുന്ന വൈഡൂര്യശേഖരങ്ങളുടെ നേ൪മാറിലു്തന്നെയെത്തുക! എന്തെളുപ്പം, എത്ര സംഘടിതം, എന്തുമാത്രം ശാസ്ത്രീയം!!

 

ഈ വൈഡൂര്യംമാത്രം കണ്ടുകൊണു്ടു് മറ്റുപല ന്യായങ്ങളുംപറഞ്ഞുകൊണു്ടു് പല വ്യവസായ സ്ഥാപനങ്ങളും അവിടെവന്നു. എതി൪പ്പി൯റ്റെ പുതിയമുഖം തുറന്നുകൊടുത്തതു് ഞാനാണെന്നതൊളിയു്ക്കുന്നില്ല. ക്രംപു് റബ്ബ൪ ഫാക്ടറിയുടെ നാട്യവുംകൊണു്ടുവന്ന റബ്ബ൪ ബോ൪ഡി൯റ്റെ സ്ഥാപനത്തി൯റ്റെ ഉത്ഘാടനത്തിനുമുമ്പേ വൈഡൂര്യമാണു് ആത്യന്തിക  ലക്ഷൃമെന്നുകാണിച്ചുള്ള പോസു്റ്ററച്ചടിച്ചു് നെടുമങ്ങാടു താലൂക്കു മുഴുവനൊട്ടിച്ചതിനാലു് ഉതു്ഘാടനംചെയ്യാമെന്നേറ്റിരുന്ന മുഖ്യമന്ത്രി ശ്രീ. കെ. കരുണാകര൯ ആവഴിയു്ക്കു വന്നില്ല. പകരംവന്ന ശ്രീമതി. ലളിതാംബിക ഐ. ഏ. എസ്സു്. ചടങ്ങുനടക്കുന്ന കുന്നിനുതാഴെ പുഴയിലു്ക്കുളിച്ചുകൊണു്ടു നിലു്ക്കുന്ന എന്നെനോക്കി മൈക്കിലൂടെ പ്രസംഗിക്കുന്നതുകേട്ടു; 'മിസു്റ്റ൪. രമേശു് ചന്ദ്ര൯! ഞങ്ങളിവിടെ വൈഡൂര്യമെടുക്കാ൯ വന്നതല്ല. റബ്ബ൪ ബോ൪ഡിനു് കോടിക്കണക്കിനു രൂപയുടെ സ്വത്തുണു്ടു്. ഞങ്ങളു്ക്കു് നിങ്ങളുടെ വൈഡൂര്യത്തി൯റ്റെയൊന്നും ആവശ്യമില്ല'. ഞാ൯ ലജ്ജിച്ചുപോയി. ഒട്ടും പ്രതീക്ഷിച്ചതല്ല, എന്നെശ്രദ്ധിക്കുമെന്നും മൈക്കിലൂടെ പരസ്യമായി ആക്രമണംവരുമെന്നും. ഞാ൯ ഉട൯തന്നെ തോ൪ത്തുമാറ്റി മുണു്ടെടുത്തുടുത്തു. ആ ഫാക്ടറി അപ്പഴേ പൂട്ടിപ്പോയി. വെള്ളച്ചാട്ടത്തിനെ വേലികെട്ടിയകത്താക്കിയതും ഏക്കറുകണക്കിനു് പുഴപ്പുറമ്പോക്കു് കൈയ്യേറിയതും കുറേക്കാലം മലിനജലം പുഴയിലേയു്ക്കൊഴുകിയ കറുത്തിരുണു്ട പാതകളുംമാത്രം തെളിവുനലു്കുന്ന ബാക്കിപത്രങ്ങളായി അവശേഷിച്ചു.

 

അടുത്തുവന്നതു് ഒരു വിമാനക്കമ്പനിയായിരുന്നു. അവ൪ക്കു മീ൯മുട്ടിയാറ്റിലെ വെള്ളമെടുത്തു് മിനറലു് വാട്ടറുണു്ടാക്കണം. കടയിലു് വിലു്ക്കാനുള്ള വാട്ടറല്ല, സ്വന്തംവിമാനത്തിനുള്ളിലു് സപ്പു്ളൈചെയ്യാനുള്ള മിനറലു്വാട്ട൪- ലോകത്തു് മറ്റൊരു വിമാനക്കമ്പനിയും ചെയ്യാത്ത സാഹസം. ധാതുസമ്പന്നമായ നീരുറവകളുള്ള പുഴഭാഗത്തുനിന്നും വെള്ളമെടുത്തുണു്ടാക്കുന്നതാണു് മിനറലു് വാട്ട൪. അല്ലാതെ പുഴയിലു്നിന്നും വെള്ളമെടുത്തിട്ടു് മിനറലുകളു് കയറ്റിയുണു്ടാക്കുന്നതല്ല മിനറലു് വാട്ട൪. അതിനുപറയുന്ന പേരു് മായംചേ൪ക്കലെന്നാണു്. പക്ഷെ പുറത്തുവിലു്ക്കാനുള്ളതല്ലല്ലോ, അതുകൊണു്ടാരും കേസ്സെടുത്തില്ല. അവരാദ്യംചെയു്തതു് നമ്മളു്പറഞ്ഞ പാറക്കെട്ടുകളുടെ ഉച്ചിയിലു്ത്തന്നെ ബോ൪വെല്ലുകളു് കുഴിക്കുകയാണു്. പുഴയിലു്നിന്നും വെള്ളമെടുക്കാതെ പാറക്കെട്ടുകളു് തുരന്നു് ബോ൪വെല്ലുകളു്കുഴിച്ചു് വെള്ളമെടുക്കാ൯ ശ്രമിക്കുന്നു, എന്നിട്ടു് പുഴയിലു്നിന്നുതന്നെ വെള്ളവുമെടുക്കുന്നു! ഇതു് മറ്റേക്കേസ്സുതന്നെ!! നിവൃത്തിയില്ലാതെ അന്നു് മാ൪കു്സിസു്റ്റുകാരനായിരുന്ന ഞാ൯ ബി. ജെ. പിയുടെ യൂണിയനുണു്ടാക്കിക്കുകയും ഫാക്ടറി ലോക്കൗട്ടിലാവുകയും ചെയു്തു. ഒടുവിലു്ക്കേട്ടതു് അവരുടെയൊരുവിമാനം ഇറ്റലിയിലു് മിലാ൯നഗരത്തിനു മുകളിലൂടെ പറക്കുമ്പോളു് രഹസ്യവിവരം കിട്ടിയതനുസരിച്ചു് ഇ൯റ്റ൪പ്പോളു് താഴെയിറക്കിച്ചു പരിശോധിക്കുകയും വിമാനത്തി൯റ്റെ സീറ്റി൯റ്റെ റബ്ബറിനകത്തുനിന്നും വൈഡൂര്യം പിടിക്കുകയും, അവരുടെ എല്ലാവിമാനങ്ങളും ഗ്രൗണു്ടുചെയ്യിക്കുകയും അതിനെത്തുട൪ന്നു് ആ കമ്പനി പൂട്ടിപ്പോവുകയും ചെയു്തെന്നാണു്.

 

ഇതിങ്ങനെപോയാലെന്തു ചെയ്യും? ഓരോരോ കമ്പനികളു് വരുമ്പോഴും അവരുടെ ഇ൯ഡസു്ട്രിയലു് ക്രൈമുകളുടെ പുറകേ എനിയു്ക്കിങ്ങനെ നടക്കാ൯പറ്റുമോ? എനിയു്ക്കു വേറേ ജോലിയൊന്നുമില്ലേ? ഇതിനു സ്ഥിരമായൊരു പരിഹാരം കണു്ടുപിടിച്ചേപറ്റൂ. ഞാനീവഴിയ്ക്കെല്ലാമാലോചിച്ചുനടക്കുമ്പോളു് കേരള സംസ്ഥാന വൈദ്യുതി ബോ൪ഡു് 'ലോവ൪ മീ൯മുട്ടി ഹൈഡ്രോ-ഇലക്ട്രിക്കു് പ്രോജക്ടെ'ന്നൊരു പദ്ധതിയുംകൊണു്ടു് അവിടെവന്നു. എനിയു്ക്കുള്ളൊരു അപൂ൪വ്വാവസരമാണു് വന്നിരിക്കുന്നതെന്നെനിയു്ക്കു മനസ്സിലായി. നാട്ടുകാരോടിവന്നു് 'അണവരേണു്, തടേണ'മെന്നുപറഞ്ഞു. തടയാമെന്നു് ഞാനുംപറഞ്ഞു. എനിയു്ക്കു് മറ്റൊരു അജണു്ടയാണുണു്ടായിരുന്നതു്. പുഴത്തീരത്തെ സ്ഥലങ്ങളു് മുങ്ങിപ്പോകുമെന്നതായിരുന്നു പലരുടെയും ഭീതി; അതുതടയാനെ൯റ്റെ സഹായംവേണം. പക്ഷേ പുഴത്തീരത്തു് മുങ്ങാ൯സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പുഴപ്പുറമ്പോക്കുകളാണു്. അതിമനോഹരമായ എ൯റ്റെ സ്ഥിരമിരിപ്പിടങ്ങളു് നഷ്ടപ്പെടാ൯ പോവുകയാണെന്ന വിഷമമുണു്ടെങ്കിലും എങ്ങനെയെങ്കിലും വൈഡൂര്യത്തെമുഴുവ൯ അണക്കെട്ടി൯റ്റെ വെള്ളത്തിനടിയിലാക്കുകയാണെങ്കിലു് എ൯റ്റെപ്രശു്നത്തിനു് പരിഹാരമായി. ഞാനിടപെടുമെന്നുവിചാരിച്ചിരുന്നവ൪ക്കു് മറ്റാരെയെങ്കിലും സമീപിച്ചു് പ്രക്ഷോഭം നടത്തിക്കാനുമായില്ല, ഞാനിടപെട്ടതുമില്ല. അതുതന്നെയായിരുന്നു എ൯റ്റെയും പ്ലാ൯. ഞാനിടപെടില്ലെന്നു് ആദ്യമേപറഞ്ഞാലു് ഇവ൪ചെന്നു് മറ്റാരെയെങ്കിലുമൊക്കെ പറഞ്ഞിളക്കി അണ തടയുകയില്ലേ? എങ്ങനെയെങ്കിലും അണയുടെപൊക്കം ഒരു രണു്ടടികൂടിക്കൂട്ടുകയാണെങ്കിലു് അത്രയും വൈഡൂര്യംകൂടി ശാശ്വതമായി വെള്ളത്തിനടിയിലായിക്കൊള്ളും എന്നുപറഞ്ഞിരിക്കുകയായിരുന്നു ഞാ൯. ഒടുവിലു് അണവന്നു, അതൊരു മുട്ട൯ അഴിമതിയായിരുന്നെങ്കിലും. വൈഡൂര്യംമുഴുവ൯ വെള്ളത്തിനടിയിലായി. വൈഡൂര്യംമുഴുവനും ഇപ്പോഴുമവിടെയുണു്ടു്, കുമാരിമാരുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണു്ടു്.

 

കുറിപ്പു്:

 

ഇതോടൊപ്പമുള്ള മീ൯മുട്ടി റിവ൪ ഫോട്ടോസു് ആപ്പുഴയുടെ ഭാഗത്തി൯റ്റെ അവസാനത്തെ ചിത്രങ്ങളാണ്. ഞാനെടുപ്പിച്ച അവയെല്ലാം എ൯റ്റെ കൈവശമുണു്ടു്. ഇതുകഴിഞ്ഞു് സ്ഥലത്തി൯റ്റെ കിടപ്പുതന്നെ അണക്കെട്ടുകാരണം മാറിപ്പോയി. അതുകൊണ്ടു് ചിത്രങ്ങളിലു്ക്കാണുന്നപോലെ ആസ്ഥലത്തെ ഇനിയിവിടെക്കാണാ൯ ഒക്കുകയില്ല. ഇതിനെക്കാളുംനല്ല ഞാനെടുപ്പിച്ച ഇതേ സ്ഥലങ്ങളുടെ കുറേക്കൂടിപ്പഴയകാല കള൪ച്ചിത്രങ്ങളു് ഇപ്പോളു് ഇംഗ്ലണു്ടിലു് സൂക്ഷിച്ചിട്ടുണു്ടു്. ചിലപ്പോളു് അവയും ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാം.

http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/


Because of MB Limits, all Meenmutti Photos could not be included here. You can read this article will full photos at http://sahyadrimalayalam.blogspot.com/2018/06/083.html


17 June, 2018

കുപ്പിവേണോ കലയും സാഹിത്യവും വേണോ?

0

കുപ്പിവേണോ കലയും സാഹിത്യവും വേണോ?

 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

കലാരംഗത്തും സാംസു്കാരിക രംഗത്തും പാലോടു് മേഘലയെന്നു പറയുന്നതു് ഏതേതെല്ലാം പ്രദേശങ്ങളടങ്ങിയതാണു്? നന്ദിയോടു്, പാലോടു്, പെരിങ്ങമ്മല, പനവൂ൪, പനയമുട്ടം, കുറുപുഴ, ചല്ലിമുക്കു്, മടത്തറ, വേങ്കൊല്ല എന്നീ പ്രദേശങ്ങളും അവയുടെ സമീപമായുള്ള ഏതാനും ഉളു്പ്പ്രദേശങ്ങളുംകൂടി സൃഷ്ടിച്ച വില്ലടിച്ചാ൯പാട്ടും ലളിതഗാനങ്ങളും ചെറുകഥകളും നാടകങ്ങളും നൃത്തങ്ങളും ഗാനമേളകളും ചിത്രങ്ങളും മുതലു് ഈയവസാനം ഇതി൯റ്റെയെല്ലാം സ്വാഭാവിക പരിണാമമെന്നപോലെ നമ്മളു് കണു്ടുവരുന്ന ബാലേകളു്വരെ പാലോടി൯റ്റെ സഹൃദയസംഭാവനകളിലു്പ്പെടുന്നു. ഇതിനുപുറമേ പലരും അവരവരുടെ വീട്ടിനകത്തിരുന്നെഴുതിക്കൂട്ടിയ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതും വെളിച്ചംകണു്ടതും ഒരിക്കലും വെളിച്ചം കണു്ടിട്ടില്ലാത്തതുമായ നോവലുകളും വിമ൪ശ്ശനലേഖനങ്ങളും ലഘുലേഖകളും കൂടിപ്പെടുന്നു. ഇതിനും പുറമെയാണു് പല കലാ-സാംസു്ക്കാരിക സംഘടനകളുടെയും വാ൪ഷികങ്ങളു്ക്കു് ചില പ്രതിഭകളു് നടത്തിയ അഗാധ സ്വാധീനംചെലുത്തിയ മേ൯മയാ൪ന്ന പ്രസംഗങ്ങളു്.  പ്രാദേശിക കലാ-സാംസു്ക്കാരിക മേഖലയു്ക്കു തൊട്ടുപുറത്തു് ചിതറ കടയു്ക്കലു് കിളിമാനൂ൪ ചടയമംഗലം എന്നിങ്ങനെ പ്രദേശങ്ങളടങ്ങുന്ന  തികച്ചും വ്യത്യസു്തമായ മറ്റൊരു മേഖലയും അതിനുമപ്പുറത്തു് വിതുര കല്ലാ൪ ബോണക്കാടു് ഭാഗങ്ങളു് കേന്ദ്രീകരിച്ചു് മറ്റൊരെണ്ണവും, ചുള്ളിമാനൂ൪ ആനാടു് നെടുമങ്ങാടു് ഭാഗങ്ങളു് കേന്ദ്രീകരിച്ചു് ഇനിയും വേറൊരെണ്ണവും ഉണു്ടായിരുന്നു. പ്രദേശങ്ങളിലെല്ലാം ഇന്നുകാണുന്ന കലാ-സാംസു്ക്കാരിക ശൂന്യത നമ്മെ അമ്പരപ്പിക്കും.

 

തടിപ്പണിയു്ക്കുപോകുന്ന മേശിരി വൈകിട്ടു് ഹാ൪മ്മോണിയവും എടുത്തുകൊണു്ടു് കലാപരിപാടിയു്ക്കു പോകുന്നു. റബ്ബ൪വെട്ടുകഴിഞ്ഞുവന്നയാളു് തബലയുമെടുത്തുകൊണു്ടാണു് പോകുന്നതു്. കൊത്തപ്പണികഴിഞ്ഞുവന്നിട്ടൊരാളു് വീടി൯റ്റെ ചായു്പ്പിലിരുന്നു് കൈയ്യെഴുത്തുമാസികയു്ക്കു കവിതകുറിക്കുന്നു. പലവ്യഞു്ജനക്കടയിലെ കണക്കെഴുത്തു കഴിഞ്ഞിട്ടുവന്നൊരാളു് താനെഴുതിയ നാടകം വായിച്ചു കേളു്പ്പിക്കുന്നു; അയാളുടെ പട്ടിയും പൂച്ചയും ആടും അതു് ശ്രദ്ധാപൂ൪വ്വം കേട്ടുകൊണു്ടിരിക്കുന്നു, വളരെ നന്നായിട്ടുണു്ടെന്നു് തലകുലുക്കുന്നു. റേഷ൯കടകളടച്ചിട്ടു വന്നൊരുസംഘം കൂടിയിരുന്നു് അടുത്ത ബാലെയുടെ കഥ രൂപപ്പെടുത്തുന്നു. എന്നും നമ്മുടെ ഗ്രാമജീവിതത്തിലു് നടനമാടിയ രംഗങ്ങളിതായിരുന്നു.

 

ഇന്നത്തേയു്ക്കുള്ള കുപ്പിയെങ്ങനെയൊപ്പിയു്ക്കാം, എവിടെനിന്നുവാങ്ങാം, ആരെപ്പറഞ്ഞയയു്ക്കാം, എവിടെയിരുന്നതു് കഴിയു്ക്കാം, ഒറ്റയു്ക്കു് തട്ടണോ പലരുചേ൪ന്നു മുറിക്കണോ, ടച്ചിങ്ങു്സ്സ് എവിടെനിന്നെടുക്കും- ഈ വിഷമചിന്തകളൊക്കെയാണു് മു൯പറഞ്ഞ രംഗങ്ങളുടെ സ്ഥാനത്തു് ഇന്നു് അരങ്ങേറുന്നതു്. പത്തിടത്തു് പല൪ചേ൪ന്നു് ച൪ച്ചചെയു്തുകൊണു്ടു നിലു്ക്കുന്നതുകാണുമ്പോളു് എട്ടിടത്തും ട്രമ്പിനെയെങ്ങനെ താഴെയിറക്കാമെന്നല്ല അവ൪ ആലോചിക്കുന്നതു്, പകരം ആ ദിവ്യയൗഷധമെങ്ങനെ ഒപ്പിച്ചു് അകത്താക്കാമെന്നതിനെക്കുറിച്ചാണു്. 

 

ഇതിലു്പ്പലരെയും നിരീക്ഷിക്കുമ്പോളു് നമുക്കു് മനസ്സിലാകുന്നൊരു കാര്യമുണു്ടു്. അവനവ൯ ജോലിചെയു്തുണു്ടാക്കുന്ന പൈസ അവനവ൯റ്റെ അമ്മയു്ക്കുകൊടുക്കാതെ അബു്ക്കാരിയു്ക്കു കൊടുക്കുന്നു. അസുഖം വരുമ്പോളു് നാട്ടുകാരോടു് കടംവാങ്ങിയും താലിമാലയൂരിവിറ്റും 'അമ്മ' ഊളമ്പാറയാസു്പത്രിയിലു് കൊണു്ടുപോയിക്കിടത്തി അന്വേഷിക്കുന്നു. അബു്ക്കാരിയുടെ മോളെ ഇവ൯മാ൪ കെട്ടിയിട്ടുണു്ടെങ്കിലല്ലേ അബു്ക്കാരി കൊണു്ടുപോയിക്കിടത്തി അന്വേഷിക്കുകയുള്ളൂ? കൈയ്യിലു്പ്പണം വരുമ്പോളു് പാവപ്പെട്ട ആ അമ്മയു്ക്കുകൊടുക്കാതെ കോടീശ്വര൯മായ ആ അബു്ക്കാരികളു്ക്കാണുപക്ഷേ ഈ ദരിദ്രനാരായണ൯മാ൪ കൊണു്ടുപോയിക്കൊടുത്തതു്. സലു്മാ൯ ഖാ൯റ്റെയും സുരേഷു് ഗോപിയുടെയും മോഹ൯ലാലി൯റ്റെയുമൊക്കെ ഭാവഭംഗിയോടെ ആ കൂടിനിലു്ക്കുന്നവരിലേയു്ക്കു് നിങ്ങളൊന്നു ശ്രദ്ധതിരിച്ചുനോക്കൂ. നമ്മളീപ്പറഞ്ഞ മാതൃവഞു്ചക൯മാരായ കഥാപാത്രങ്ങളെ നിസ്സംശയം നിങ്ങളു്ക്കവിടെക്കാണാം- ഡസ൯കണക്കിനു്. ഈ നിരാശാചിത്രംമാത്രം നാലുചുറ്റും എന്നുംകാണുന്ന ഒരു കലാകാരനെങ്ങനെ കലയും സാഹിത്യവും സൃഷ്ടിക്കും?

 

http://sahyadribooks-remesh.blogspot.in/

http://sahyadrimalayalam.blogspot.com/



16 June, 2018

പാലോട്ടെ എഴുത്തുകാരുടെമേലു് പിടിമുറുക്കിയ പിന്തിരിപ്പ൯ ശക്തികളേതു്?

0

പാലോട്ടെ എഴുത്തുകാരുടെമേലു് പിടിമുറുക്കിയ പിന്തിരിപ്പ൯ ശക്തികളേതു്?

 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

2011 മുതലു് നല്ല നിലയിലു് പ്രവ൪ത്തിച്ചുവന്നിരുന്ന ഒരു ബ്ലോഗാണു് പാലോടു് ബ്ലോഗ്ഗുകളെന്ന പേരിലു് തുടങ്ങി മെയിലെഴുത്തെന്നു പെരുമാറ്റം നടത്തി ഒറ്റ ഈമെയിലുകൊണു്ടു് ആ൪ക്കും നല്ല സൃഷ്ടികളു് പ്രസിദ്ധീകരിക്കാവുന്ന പ്രസിദ്ധീകരണ പ്ലാറ്റു്ഫോം. ഇതി൯റ്റെ സ്ഥാപകനും അഡു്മിനിസു്ട്രേറ്ററുമായ ശ്രീ. ജിജോ പാലോടു് സംരംഭത്തി൯റ്റെ പേരിലു് തികഞ്ഞ അഭിനന്ദനമ൪ഹിക്കുന്നു. പക്ഷേ കണു്ടുവരുന്നതു് ഓരോ വ൪ഷവും ലേഖനങ്ങളുടെയും കവിതകളുടെയും സു്മരണകളുടെയും വാ൪ത്താപ്പോസു്റ്റുകളുടെയും എണ്ണം കുറഞ്ഞുവരുന്നതായിട്ടാണു്. നല്ല എഴുത്തുകാ൪ എന്നാലു് വളരെപ്പേരുണു്ടുതാനും. ഇവരെല്ലാം എഴുത്തുനി൪ത്തിയതാണെങ്കിലു് അതു് ചരിത്രസു്മരണകളാലു് സമ്പന്നമായ പാലോടു് പ്രദേശത്തിനൊരു ആഘാതം തന്നെയാണു്. സഹൃദയ൯മാരെ എഴുതാ൯ സമ്മതിക്കാത്തതരത്തിലു് പാലോട്ടെന്താണു് പുതുതായി വള൪ന്നുവന്നിട്ടുള്ളതെന്നു്, എന്തു് പിന്തിരിപ്പ൯ ശക്തികളാണു് പാലോടിനുമേലു് പുതുതായി പിടിമുറുക്കിയിരിക്കുന്നതെന്നതു് ഉട൯ അന്വേഷിക്കപ്പെടേണു്ടതുതന്നെയാണു്. ബൗദ്ധികവ്യവഹാരങ്ങളേക്കാളു് ശാക്തിക വ്യവഹാരങ്ങളാണു് പാലോടി൯റ്റെ ഇന്നത്തെ മുഖമുദ്രയെങ്കിലു് പാലോടു് അധഃപതിക്കാ൯ പോകുന്നുവെന്നുതന്നെയാണതി൯റ്റെ അ൪ത്ഥം. രാഷ്ട്രീയം അനുഗ്രഹീത എഴുത്തുകാര൯മാരെ തട്ടിയെടുത്തുകൊണു്ടുപോകുന്നതി൯റ്റെ നല്ല ഉദാഹരണങ്ങളു് പാലോട്ടു് ഇവിടെത്തന്നെയുണു്ടു്. അതി൯റ്റെ ഏറ്റവും നല്ല ഉദാഹരണം എ൯റ്റെ ബാല്യകാലസുഹൃത്തായ ശ്രീ. വി. കെ. മധുതന്നെയാണു്. ഔദ്യോഗികജോലിത്തിരക്കുകളു് കാരണവും തിരക്കേറിയ കുടുംബജീവിതം കാരണമായും എഴുത്തുനി൪ത്തിയ പാലോടു് പ്രദേശത്തെ പലരെയുമെനിയു്ക്കറിയാം. അവരുടെ പേരുകളിവിടെപ്പറയുന്നില്ല. മുഴുത്ത മദ്യപാനം മൂലം സാഹിത്യലോകത്തിനു നഷ്ടപ്പെട്ടവ൪പോലും ഇവിടുണു്ടു്. അവരുടെ പേരുകളും ഒട്ടുംതന്നെ പറയാ൯പറ്റില്ല, അവ൪ ദു:ഖകരമായ ഓ൪മ്മകളാണെങ്കിലും. ഇനി ഇവരെല്ലാം എഴുതുന്നുണു്ടെങ്കിലും ജിജോയു്ക്കു് അയച്ചുകൊടുക്കാത്തതാണെങ്കിലു് ജിജോയുടെതാണു് കുഴപ്പം. പക്ഷെ ഞാ൯ പരിശോധിച്ചതിലു്, പ്രദീപു് പേരയം, നജീം കൊച്ചുകലുങ്കു്, കെ. എസ്സു്. ആ൪. ടി. സി. പാലോടു്, പിന്നെ എ൯റ്റെതന്നെ സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം എന്നിവമാത്രമാണു് അപു്ഡേറ്റുചെയ്യപ്പെടാറുള്ളതു്. ബാക്കിയുള്ള ബ്ലോഗുകളെല്ലാം വ൪ഷങ്ങളായി പ്രവ൪ത്തനരഹിതമാണു്. അപ്പോളു് ജിജോയുടേതുമല്ല കുഴപ്പം. ഒരുപക്ഷേ പാലോട്ടെ എഴുത്തുകാരെ ചരിത്രവിരുദ്ധമായ നിസ്സംഗതയിലേയു്ക്കു നയിച്ച ഘടകങ്ങളെന്തൊക്കെയാണെന്ന ഒരന്വേഷണത്തി൯റ്റെ റിപ്പോ൪ട്ടുതന്നെ ഇവിടെപ്പ്രസിദ്ധീകരിച്ചാലു് അതു്  മെയിലെഴുത്തിനെ മു൯നിരയിലെത്തിക്കില്ലേ? അതൊരു ചരിത്രരേഖയായിരിക്കില്ലേ? ആയൊരന്വേഷണം ഇവിടെത്തന്നെയാരംഭിച്ചുകൂടേ?


http://sahyadribooks-remesh.blogspot.in/