10 September, 2013

പൂ ചൂടും നാട്.....

1


ഓണക്കാഴ്ചയുമായി ആദിവാസികളെത്തി

0

തിരുവനന്തപുരം: തങ്ങളുടെ മുന്‍ തലമുറക്കാര്‍ക്ക് കൃഷിചെയ്യാന്‍ പട്ടയം നല്‍കിയതിന്റെ നന്ദി പുതുക്കാന്‍ ഓണക്കാഴ്ചയുമായി ആചാരം തെറ്റിക്കാതെ ആദിവാസികള്‍ പട്ടം കൊട്ടാരത്തിലെത്തി. വനവിഭവങ്ങളും കാര്‍ഷികോത്പന്നങ്ങളും സമര്‍പ്പിച്ച് ഓണക്കോടിയും വാങ്ങി തങ്ങളുടെ പരാതികളും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് പറഞ്ഞു. തുടര്‍ന്ന് ആചാരപ്രകാരം വണങ്ങി. ഇവര്‍ക്ക് മധുരവും 10,000 രൂപ സഹായവും നല്‍കി.ഊരുമൂപ്പന്‍ പാവം കാണിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ എഴുപതോളം പേരാണ് ഓണക്കാഴ്ചയുമായി എത്തിയത്. അഗസ്ത്യാര്‍കൂടത്തിന് സമീപം കോട്ടൂരിലെ 27 ആദിവാസി സെറ്റില്‍മെന്റുകളിലെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. വാഴക്കുല , മുളംകുറ്റിയില്‍ ശേഖരിച്ച കാട്ടുതേന്‍, ചെന്തെങ്ങിന്‍ കുല, കാട്ടുവഴുതനം, നാരങ്ങ, കാര്‍ഷിക വിഭവങ്ങള്‍, ചൂരലിലും ഈറ്റയിലും നെയ്‌തെടുത്ത കുട്ടകള്‍, ഔഷധക്കിഴങ്ങുകള്‍ എന്നിവയാണ് കൊണ്ടുവന്നത്.
വാഹനസൗകര്യമുള്ളിടത്ത് എത്താന്‍ 30 കിലോമീറ്ററോളം നടക്കണം. വണ്ടികള്‍ ആദിവാസി കോളനികളിലേക്ക് വരുന്നില്ല. കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. മുള്ളുവേലി കെട്ടിയോ കിടങ്ങ് നിര്‍മ്മിച്ചോ മാത്രമേ ഇവയെ തടയാനാവൂ. മന്ത്രിമാരോട് പറഞ്ഞ് ഇവയ്ക്ക് പരിഹാരം ഉണ്ടാക്കിത്തരണമെന്നും ഇവര്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോട് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്ന് മാര്‍ത്താണ്ഡവര്‍മ്മ ഉറപ്പു നല്‍കി. കഴിഞ്ഞവര്‍ഷം രാജകുടുംബാംഗങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒരു വാഹനം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

09 September, 2013

അത്തപ്പൂവ്

0

അത്തപ്പൂക്കളം
ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്നപുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതു രാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്. ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും.
ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.
ഓണം കേരളീയരുടെ ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടതോടെ. അത്തപ്പൂവിടൽ മത്സരങ്ങൾ നടത്തിവരുന്നുണ്ട്.

പൂക്കളം-തുമ്പ പൂവ്

0

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ്‌ തുമ്പ (ഇംഗ്ലീഷ്:Leucas aspera). ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട്. എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് തുമ്പപ്പൂ കൊണ്ട് കൊങ്ങിണികൾ അടയും ചില പലഹാരങ്ങളും ഉണ്ടാക്കാറുണ്ട്.

എന്നിങ്ങനെ മൂന്ന് പ്രധാന തരങ്ങളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്.

ഔഷധപ്രയോഗങ്ങൾ

  • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
  • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
  • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.

07 September, 2013

എന്‍െറ നാട്ടിലൊരു ‘കുടിയനുണ്ടായിരുന്നു....’

0

കഴിഞ്ഞ ദിവസം നാട്ടില്‍ പോയപ്പോള്‍ ആരോ പറഞ്ഞാണറിഞ്ഞത് ആ മരണ വാര്‍ത്ത. അദ്ദേഹം നാട്ടിലെല്ലാര്‍ക്കും അറിയ്യപ്പെടുന്ന ഒരു കള്ളുകുടിയനായിരുന്നു. അതുമാത്രമല്ല കക്ഷി ഒരു കാഥികനും വിപ്ളവഗാനങ്ങള്‍ ഒക്കെ ചൊല്ലി നടക്കുന്ന ആളുമായിരുന്നു. അദ്ദേഹത്തിന്‍െറ യഥാര്‍ത്ഥപേര് ഇവിടെ കുറിക്കുന്നില്ല. അദ്ദേഹത്തെ നമുക്ക് ‘ദാസ് ’ എന്നുവിളിക്കാം. ദാസേട്ടന്‍ ഒരു നിരുപദ്രവ കക്ഷിയായിരുന്നു. കുടിച്ച് ലക്കുകെട്ട് നടക്കുമ്പോള്‍ ഒരു അസഭ്യംപോലും പറയില്ല. കുടിച്ച് കഴിഞ്ഞാല്‍ അസഭ്യം പറയാത്ത ഒരു കുടിയനും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പക്ഷെ ദാസേട്ടന്‍ ആരുടെയും മെക്കിട്ടു കേറാനും പോകില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് വന്നാലും തല്ലിക്കോടാ..തല്ലി തല്ലി കൈ തളര്‍ന്ന് നീ താഴെ വീഴത്തെയുള്ളൂവെന്ന ഭാവത്തില്‍ നില്‍ക്കും. അതാണ് ദാസേട്ടന്‍. ഗ്രാമ പാതകളില്‍ അയ്യാള്‍ തന്‍െറ വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിലാകെ ചെളിയും പറ്റിച്ച് വായിലെ മുറുക്കാന്‍ തുപ്പലും ഒലിപ്പിച്ച് നില്‍ക്കുമ്പോള്‍ ഒരു തടിയന്‍ മുയല്‍ രണ്ട് കൈയുമുയര്‍ത്തി നില്‍ക്കുന്നപോലെ തോന്നുമായിരുന്നു.‘ബലികുടീരങ്ങള്‍’ അതിമനോഹരമായി പാടുമായിരുന്നു. ആ പാട്ട്കേട്ട് ഞങ്ങളുടെ ഗ്രാമത്തിലെ കമ്യൂണിസ്റ്റ് വിരോധികള്‍ പോലും രോമാത്തോടെ നില്‍ക്കുമായിരുന്നു. കഥാപ്രസംഗം പറയുമ്പോള്‍ അദ്ദേഹത്തിന്‍െറ ഇഷ്ട കഥകള്‍ സാംബശിവന്‍ കൈകാര്യം ചെയ്യുന്ന പശ്ചാത്ത സാഹിത്യ കൃതികള്‍ ആയിരുന്നു. പച്ചവെള്ളം പോലെ ദാസേട്ടന്‍ യൂറോപ്പ്യന്‍മാരുടെ ഇതിഹാസങ്ങളും പ്രണയങ്ങളും ദുരന്തങ്ങളും എത്രയോവട്ടം ഞങ്ങളുടെ ഉല്‍സവ വേദികളില്‍ പറഞ്ഞിട്ടുണ്ട്.
സ്വന്തം ജീവിതം നശിപ്പിച്ച ആള്‍
ദാസേട്ടനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കുടിയന്‍മാരെയും പോലെ സ്വന്തം ജീവിതവും കുടുംബവും നശിപ്പിച്ച ആള്‍ എന്ന് പറയേണ്ടിവരും. കാരണം ഓരോ മദ്യപാനിയും ഒരു കുടുംബത്തിന്‍െറ അപമാനത്തിന് കാരണമാണ്. അവര്‍ കുടിച്ച് സ്വബോധം നഷ്ടപ്പെട്ട് തെരുവില്‍ കൂത്താടുമ്പോള്‍ ഇല്ലാതാകുന്നത് അയ്യാളുടെ കുടുംബത്തിന്‍െറ ആത്മാഭിമാനങ്ങളാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ദാസേട്ടന്‍ റെയില്‍വെയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അയ്യാളുടെ ജോലി അയ്യാള്‍ തന്നെ ഒടുക്കത്തെ കുടിമൂലം ഇല്ലാതാക്കുകയായിരുന്നുവത്രെ. അങ്ങനെ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തി അയ്യാള്‍ ഭാര്യയെയും രണ്ട് മക്കളെയും കൊണ്ട് ഞങ്ങളുടെ നാട്ടില്‍ വരികയായിരുന്നു. ഭാര്യ ട്യൂഷനെടുത്തായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. ദാസേട്ടന്‍ മദ്യപിക്കാനുള്ള പണം കണ്ടത്തൊനായി ചില അല്ലറ ചില്ലറ ജോലികള്‍ ചെയ്തിരുന്നു. അതാകട്ടെ പഞ്ചായത്ത് ആഫീസിന്‍െറയും പോലീസ് സ്റ്റേഷന്‍െറയും മുമ്പിലിരുന്ന് പരാതികളും അപേക്ഷകളും എഴുതി കിട്ടുന്ന പണം കൊണ്ടായിരുന്നു. ഉച്ചയോടെ തന്നെ ഡ്യൂട്ടി അവസാനിപ്പിച്ച് അയ്യാള്‍ മദ്യപാനം തുടങ്ങും. തെരുവില്‍ കുടിച്ച് അയ്യാള്‍ ബലികുടീരങ്ങള്‍ പാടിത്തിമര്‍ക്കുമ്പോള്‍ റോഡിലുടെ പോയ പെണ്‍കുട്ടി അപമാനം കൊണ്ട് കരഞ്ഞുകൊണ്ട് പോകുന്നത് ഒരിക്കല്‍ കാണേണ്ടിവന്നിട്ടുണ്ട്. അതുകണ്ട് ചിലര്‍ രസംപിടിച്ച് കൂവി വിളിച്ചിട്ടുമുണ്ട്.
എന്നിട്ടും ആ കുടുംബം അതിജീവനത്തിനായി പൊരുതി
കുടുംബനാഥന്‍ കുടിച്ച് ലക്കുകെട്ട് എല്ലാം വിറ്റുതുലച്ച് ആടിപ്പാടി നടക്കുമ്പോള്‍ പക്ഷെ ആ കുടുംബം ജീവിതം പാതിയില്‍ മുറിച്ച് കളയാന്‍ ഒരുങ്ങിയില്ല. ഒരു കയര്‍ത്തുമ്പിലോ, അരളിക്കായ അരച്ച് കലക്കി കുടിച്ചോ എല്ലാം അവസാനിപ്പിക്കണമെന്ന് ആ കുടുംബം എത്രയോ പ്രാവശ്യം വിചാരിച്ച് കാണും. എന്നാല്‍ ദാസേട്ടന്‍െറ ഭാര്യ ഓടിനടന്ന് ട്യൂഷനെടുത്ത് മക്കള്‍ക്ക് ഭക്ഷണവും പഠിക്കാനുള്ള സാഹചര്യവുമുണ്ടാക്കി. കുട്ടികള്‍ നന്നായി പഠിച്ചു. എന്നിട്ടും ദാസേട്ടന് ഒരു മാറ്റവും ഉണ്ടായില്ല. അയ്യാള്‍ കൂടുതല്‍ സമയവും കുടിച്ച് സ്വയം മറന്ന് ഭൂമിയില്‍ തനിക്ക് അതിരില്ളെന്ന മട്ടില്‍ നടന്നു. ഒടുവില്‍ ബോധംകെടുമ്പോള്‍ അവിടെ കിടന്നുറങ്ങി. ഉണരുമ്പോള്‍ നായയോടും കാക്കയോടും മല്ലിട്ടു. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ദാസേട്ടന്‍െറ മകളും മകനും ടെസ്റ്റ് എഴുതി സര്‍ക്കാര്‍ ഉദ്യോഗം നേടി. അവര്‍ വീട് പുതുക്കി പണിഞ്ഞു. നല്ല കുപ്പായങ്ങള്‍ അണിഞ്ഞു. കാര്‍ വാങ്ങി. പിതാവ് കുടിയനാണെന്ന ഒറ്റ കുറവെയുള്ളൂ എന്ന ഇമേജില്‍ ഒരുവിധം മാന്യമായ കുടുംബങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തി. എന്നിട്ടും അയ്യാളൊരിക്കലും കുടി നിര്‍ത്തിയില്ല. ഒടുവില്‍ രോഗിയായി. ആശുപത്രിയിലായി. നരകിച്ച് മരിച്ചു.
നിങ്ങളുടെ നാട്ടിലും ഉണ്ടാകില്ളേ ഒരു കുടിയന്‍..?
എല്ലാ നാട്ടിലും ഉണ്ടാകും ഓരോ ദാസേട്ടന്‍മാര്‍. കുടിച്ച് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയ മനുഷ്യന്‍മാര്‍. അവരെയോര്‍ത്ത് പേടിച്ച് വിറച്ച് രാത്രികള്‍ പിന്നിട്ട സ്ത്രീകള്‍. കുട്ടികള്‍. ഈ മദ്യപാനികളുടെ വംശത്തിന് എന്നാണ് ഒരു അറുതി വരിക..മദ്യാസക്തിയുടെ പിടിയിലമര്‍ന്ന കേരളത്തില്‍ ഈ ചോദ്യം രാകി കൂര്‍പ്പിച്ച ഒരു ചാട്ടുളി പോലെ ഉയരുകയാണ്. മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ പിന്നിടുന്ന കേരളം ഇത്തരത്തിലെ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം പറയേണ്ടി വരും.

അത്തം പത്തോണം

0

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയർ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണത്തിനെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു് നിൽക്കുകയും ചെയ്യുന്നു. തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകമെഴുതി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ പൂക്കളം ഒരുക്കാൻ തുടങ്ങുന്നു.

04 September, 2013

കണക്കിലെ കുരുക്കുകളഴിച്ച് ഭാസ്‌കരന്‍മാഷിന്റെ അധ്യാപനതന്ത്രം

0

മുള്ളരിങ്ങാട് (ഇടുക്കി): കണക്കിനെ വരുതിയിലാക്കാന്‍ തലപുകയ്ക്കുന്നവര്‍ ഈ കണക്കുമാഷിനെ അറിയുക. ഇടുക്കി മുള്ളരിങ്ങാട്ടെ ഭാസ്‌കരന്‍മാഷിന്റെ മുന്നില്‍ കണക്ക് തോറ്റുതൊപ്പിയിടും. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണക്കുപാഠങ്ങളുടെ കടമ്പകടക്കാന്‍ എഴുപതാം വയസ്സിലും ഭാസ്‌കരന്‍മാഷ് പഠനോപകരണങ്ങളും പദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തുകയാണ്. 

കളിപ്പാട്ടങ്ങള്‍, ചിത്രങ്ങള്‍, സൂത്രവാക്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയാല്‍ ഗണിതം എളുപ്പമാക്കാമെന്നും രസകരമാക്കാമെന്നും കണ്ടെത്തിയ ഈ അധ്യാപകന്‍ അരനൂറ്റാണ്ടുകാലമായി 'കണക്കി'ന്റെ പണിപ്പുരയിലാണ്. വീട്ടിലും സമീപത്തെ ട്യൂഷന്‍ സെന്ററിലുമായി ഭാസ്‌കരന്‍മാഷ് രൂപകല്പനചെയ്ത അമ്പതോളം പഠനോപകരണങ്ങളുണ്ട്.

എസ്.എസ്.എല്‍.സി.യും ടി.ടി.സി.യും പാസ്സായശേഷം അധ്യാപകപരിശീലനംനേടിയ ഇദ്ദേഹം മുപ്പതുവര്‍ഷം മുള്ളരിങ്ങാട് നാഷണല്‍ എല്‍.പി. സ്‌കൂളില്‍ അധ്യാപകനായിരുന്നു.

ഗണിതം ലളിതമായി പഠിപ്പിക്കാനുള്ള ഭാസ്‌കരന്‍മാഷിന്റെ കഴിവ് അധ്യാപന പരിശീലന കേന്ദ്രങ്ങള്‍ പിന്നീട് പ്രയോജനപ്പെടുത്തി. ഡി.പി.ഇ.പി. ആരംഭിക്കുന്നതിനുമുമ്പ് സംസ്ഥാന പാഠപുസ്തക സമിതിയിലും ഭാസ്‌കരന്‍മാഷ് അംഗമായിരുന്നിട്ടുണ്ട്. കവികൂടിയായ കളത്തില്‍ വീട്ടില്‍ ഭാസ്‌കരന്‍ ഗണിതപദപ്രശ്‌നങ്ങള്‍ക്ക് ഉത്തരമായി മലയാളപദ്യസൂത്രങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

'സ്പര്‍ശരേഖ വരച്ചീടാന്‍
ബിന്ദുവും വൃത്തകേന്ദ്രവും
ഒത്ത മദ്ധ്യമുറപ്പിക്കും
വൃത്തമൊന്നു വരയ്ക്കണം' 


ഇത്തരത്തിലുള്ള പദ്യങ്ങളും നിരവധിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര സെമിനാറുകളില്‍ പങ്കെടുക്കാന്‍ പഠനോപകരണങ്ങളുമായി കേരളത്തിലെമ്പാടും ഭാസ്‌കരന്‍മാഷ് ഇപ്പോള്‍ യാത്രചെയ്യുന്നു.'ത്രികോണമിതി സമവാക്യങ്ങള്‍ മുപ്പതെണ്ണം രണ്ടുമണിക്കൂര്‍കൊണ്ട് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുമെന്ന ഉറപ്പും ഈ മാഷിനുണ്ട്. ഹാര്‍ഡ്‌ബോര്‍ഡ്, കുപ്പികള്‍, ബള്‍ബുകള്‍, പാത്രങ്ങള്‍, പമ്പരം, മുത്തുമണികള്‍, മുളംകുറ്റികള്‍, പാഴ്‌വസ്തുക്കള്‍ എന്നിവയെല്ലാം ഈ അധ്യാപകന്റെ കൈകളില്‍ ഗണിതോപകരണങ്ങളാകുന്നു.കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി കളികളും മാഷ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വീടിനോടുചേര്‍ന്നുള്ള 'എകൈ്‌സറ്റ്' സ്റ്റഡിസെന്ററും ഒരു കൊച്ചു ഗണിതസര്‍വകലാശാലയാണ്. കണക്കിന്റെ കാര്യത്തില്‍ എത്തുംപിടിയും കിട്ടാത്തവര്‍ക്ക് ഭാസ്‌കരന്‍മാഷിന്റെ വക രസക്കൂട്ടുകളും നുറുങ്ങുവിദ്യകളുമുണ്ട്. പഠനസൂത്രങ്ങള്‍, നിഴലുകള്‍ എന്നീ കൃതികളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ലീലയാണ് ഭാര്യ. ദിനേശ്, ലസ്സിമോള്‍, സജിമോള്‍ എന്നിവരാണ് മക്കള്‍.

05 August, 2013

പ്രവാസികള്‍ക്ക് മാതൃകയായി മോഹന്‍ ഇടിഞ്ഞാര്‍

0

സ്വന്തം ാടിക്കുെറിച്ച് ചിന്തിക്കാത്ത ഏതെങ്കിലും ഒരു യുകെ മലയാളി ഉണ്ടോ? താന്‍ കടന്നുപോയ ദുരന്തങ്ങളുടെയും കഷ്ടപ്പാടുകളുടെയും കാല്‍പ്പാടുകള്‍ മറന്നു കളയുന്ന ആരെങ്കിലും മുക്കിടയില്‍ ഉണ്ടോ? ഉണ്ടാകില്ലെന്നു തീര്‍ച്ച. എന്നാല്‍ അവധിക്കു ാട്ടില്‍ പോകുമ്പോള്‍ ആഢംബരം കാണിക്കുകയല്ലാതെ സ്വന്തം ാടിു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? അഥവാ അതിു ശ്രമിച്ചിട്ടുണ്ടോ? മോഹന്‍ദാസ് എന്ന ഈ യുകെ മലയാളിയുടെ കഥ കേള്‍ക്കുമ്പോള്‍ എങ്കിലും ഇത് ചിന്തിക്കുക.

തിരുവന്തപുരം ജില്ലയിലെ ഇടിഞ്ഞാര്‍ എന്ന ഗ്രാമത്തില്‍ ിന്നുള്ള ഏക യുകെ മലയാളിയാണ് മോഹന്‍ദാസ് എന്ന ഈ ഷെഫ്. തന്റെ ഗ്രാമത്തില്‍ ിന്നും വേറെ രാജ്യങ്ങളിലും അധികം മലയാളികള്‍ ഉള്ളതായി മോഹന്‍ദാസ്ി അറിയില്ല. തന്റെ ാടിു വേണ്ടി യുകെയിലെ ചില സംഘടകളും സന്നദ്ധപ്രസ്ഥാങ്ങളും ടത്തുന്ന ചാരിറ്റി വര്‍ക്കിക്കുെറിച്ച് ബ്രിട്ടീഷ് മലയാളിയിലൂടെയാണ് മോഹന്‍ദാസ് ആദ്യം അറിയുന്നത്. ാട്ടില്‍ തന്നാല്‍ ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യങ്ങളെല്ലാം മുമ്പേ ചെയ്തുകൊണ്ടിരുന്ന മോഹന്‍ദാസി ബ്രിട്ടീഷ് മലയാളിയി(http://britishmalayali.co.uk)ല്‍ വന്ന ഇടിഞ്ഞാര്‍ മാഹാത്മ്യങ്ങള്‍ കണ്ണു തുറപ്പിച്ചു. വ്യത്യസ്ഥമായി എന്തെങ്കിലുംചെയ്യും എന്നു പ്രതിജ്ഞ എടുത്താണ് മോഹന്‍ദാസ് ഇക്കുറി ാട്ടില്‍ അവധിക്ക് പോയത്. 

പട്ടിണിയും പരിവട്ടവും ിറഞ്ഞ തന്റെ ഗ്രാമത്തെ തേടി അകോയിരം മൈലുകള്‍ അകലെയുള്ള ബ്രിട്ടിഷുകാര്‍ ഉള്‍പ്പെടെയുള്ള സുമസ്സുകള്‍ രംഗത്തെത്തിയത് മുതല്‍ മോഹന്‍ദാസ് വല്ലാത്തൊരു മാസികാവസ്ഥയില്‍ ആയിരുന്നു. എങ്ങിയുെം തന്റെ വകയായി ചെറിയൊരു സഹായം ഗ്രാമത്തില്‍ എത്തിക്കണം എന്ന് ഈ യുവാവ് ിശ്ചയിച്ചു. ബ്രിട്ടീഷ് മലയാളിയിലൂടെ ഇടിഞ്ഞാറില്‍ ടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ വായിച്ചറിഞ്ഞ ഉടന്‍ തന്നെ മോഹന്‍ദാസ് കെ സി എ പ്രവര്‍ത്തകരെയും ഇക്കാര്യം അറിയിച്ചു. എന്നാല്‍ ധസഹായം ല്‍കിയ കാര്യം ഇദ്ദേഹം അധികം ആരോടും പറഞ്ഞിരുന്നില്ല. ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു തന്നെയാണ് മോഹന്‍ദാസും ബ്രിട്ടില്‍ എത്തിയത്. താന്‍ സഹായിച്ച കുരുന്നുകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബാല്യം തന്നെ ആയിരുന്നു ഇദ്ദേഹത്തിും ഉണ്ടായിരുന്നത്. ഒരു അാഥ ബാല്യത്തിു തുല്യമായിരുന്നു തന്റെ അക്കാലം എന്ന് മോഹന്‍ദാസ്ഓര്‍മ്മിക്കുന്നു. മുന്‍പും ഗ്രാമത്തിു വേണ്ടി സഹായങ്ങള്‍ ല്‍കിയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് മലയാളിയില്‍ തന്റെ ഗ്രാമം ഫീച്ചര്‍ ചെയ്യപ്പെട്ടപ്പോള്‍ ഒരേ പോലെ സന്തോഷവും വിഷമവും തോന്നി എന്ന് മോഹന്‍ദാസ് പറയുന്നു.

മുന്‍കാലങ്ങളില്‍ ിന്ന് വത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന മോഹമാണ് ഇക്കുറി മോഹന്‍ദാസി ഇടിഞ്ഞാര്‍ സ്കൂളില്‍ എത്തിച്ചത്. കാരണം വിദ്യാഭ്യാസപരമായി പിന്നോക്കം ില്‍ക്കുന്ന തന്റെ ാടി കരകയറ്റാന്‍ സ്കൂള്‍ കൂടുതല്‍ ന്നായി പ്രവര്‍ത്തിക്കണം എന്ന ചിന്തയാണ് മോഹന്‍ദാസ് ബന്ധപ്പെട്ടവരുമായി പങ്കു വച്ചത്. രേത്തെ ആയിരത്തിലേറെ കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെ ഇപ്പോള്‍ 240 കുട്ടികള്‍ മാത്രമായി. ഈ ില തുടര്‍ന്നാല്‍ സ്കൂള്‍ തന്നെ ഇല്ലാതായെക്കും. അടുത്ത വര്‍ഷത്തോടെ പ്ളസ് ടു എത്തിക്കാന്‍ കഴിഞ്ഞാല്‍ കുട്ടികള്‍ മടങ്ങി എത്തും എന്ന് പി ടി എ ഭാരവാഹികള്‍ കരുതുന്നു. എന്നാല്‍ ഇതില്ലെമായി പണച്ചിലവ് ഏറെയാണ്. ഈറ്റ വെട്ടി ഉപജീവം കഴിക്കുന്ന ദരിദ്ര വിഭാഗത്തില്‍ പെട്ടവരാണ് ഇവിടെ ഏറെയും. ാട്ടുകാരില്‍ ിന്ന് സാമ്പത്തിക സഹായം സാധ്യത വിരളം. ആദ്യമായി സ്കൂളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കൂടുതല്‍ ആത്മ വിശ്വാസം വളര്‍ത്താന്‍ എന്താണ് വഴി എന്ന ചിന്തയില്‍ ഹെഡ് മിസ്ട്രെസ്സ് ശോഭ ടീച്ചറിാടും പി ടി എ പ്രസിഡന്റ്# എം ജോയിയോടും സംസാരിച്ചപ്പോള്‍ ഇടിഞ്ഞാര്‍ ഗവ . ട്രെ#ബല്‍ ഹൈസ്കൂളി സഹായിക്കാന്‍ പറ്റുമോ എന്നായി ചോദ്യം. എങ്കില്‍ മുഴുവന്‍ കുട്ടികള്‍ക്കുമായി പ്രയോജപ്പെടുന്ന എന്തെങ്കിലും ചെയ്യാം എന്ന് തീരുമാമായി. അങ്ങ ഇടിഞ്ഞാര്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഐ ഡി കാര്‍ഡും ഡയറിയും സംഭാവ ല്‍കി. മുഴുവന്‍ ചിലവും വഹിക്കാന്‍ മോഹന്‍ദാസ് തയ്യാറായി. മാത്രമല്ല ഈ വര്‍ഷം മുതല്‍ സ്കൂളില്‍ ിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന രണ്ടു പേര്‍ക്ക് ഇദ്ദേഹം സ്പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും ലഭിക്കും. ഇതോടെ ജപ്രധിിധികള്‍ അടക്കമുള്ളവര്‍ ഊര്‍ജിതമായി രംഗത്തെത്തി. കഴിഞ്ഞ ആഴ്ച സ്കൂളില്‍ ടന്ന ലളിതമായ ചടങ്ങില്‍ മുഴുവന്‍ കുട്ടികളുടെയും കൈകളില്‍ മോഹന്‍ദാസിന്റെ ഉപഹാരം എത്തി. ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഉള്‍പ്പെടെയുള്ള ജപ്രതിിധികള്‍ ആണ് ചടങ്ങിു എത്തിയത്. 

തന്റെ ഗ്രാമത്തില്‍ ഇന്നും ാഗരികതയുടെ കടന്നു കയറ്റം ഉണ്ടാകാത്തതിാല്‍ ചെറിയൊരു സഹായം പോലും വിലമതിക്കപ്പെടുന്നുണ്ടെന്നു യു കെ യില്‍ ിസ്സാര ശമ്പളത്ത്ി ജോലി ചെയ്യുന്ന മോഹന്‍ദാസ് പറയുന്നു. സഹായിക്കാന്‍ കഴിയുന്ന തുകയുടെ വലിപ്പത്തെക്കള്‍ ആ മസ് ഉണ്ടാകണമെങ്കില്‍ മ്മള്‍ എപ്പോഴെങ്കിലും ജീവിതത്തില്‍ ബുദ്ധിമുട്ട് രിേടണം എന്നും ഇദ്ദേഹം പറയുന്നു. അല്ലാത്തവര്‍ ഒരു ഹോബിയായോ ത്യാഗം ആയോ ഒക്കെയേ ഇത്തരം പ്രവര്‍ത്തങ്ങളെ കാണൂ. താന്‍ മുന്‍പ് ിരവധി പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ തന്റെ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് പണം ല്‍കിയിട്ടുണ്ടെന്ന് അവിവാഹിതായ ഈ യുവാവ് പറയുന്നു. ഒരു പെണ്‍കുട്ടിയുടെ വിവാഹം സ്ത്രീധത്തിന്റെ പേരില്‍ മുടങ്ങുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കടം വാങ്ങി ഒരു ലക്ഷം രൂപ ല്‍കിയ അുഭവവും മോഹന്‍ദാസ് പങ്കു വച്ചു. മറ്റൊരാള്‍ക്ക് വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ പണം ഇല്ലാതെ വന്ന സാഹചര്യത്തിലും സഹായിച്ചിട്ടുണ്ട്. ഇതൊക്കെ മറ്റുള്ളവരും ചെയ്യുന്ന കാര്യങ്ങള്‍ ആണെങ്കിലും താും തന്റെ ഗ്രാമത്തില്‍ ഉള്ളവരും ഏറെയും പാവപ്പെട്ടവര്‍ ആയതിാല്‍ ഓരോ ചെറു സഹായം പോലും വിലമതിക്കാാകാത്തതായാണ് ഗ്രാമം കണക്കാക്കുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്നെ കൊണ്ട് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും ഇന്നും ഇടിഞ്ഞാറില്‍ ഉണ്ട്. ആരെങ്കിലും സന്മസ്സുള്ളവര്‍ ഉണ്ടെങ്കില്‍ അവരോടൊപ്പം തോള്‍ ചേരാന്‍ ഇന്നും സ്വന്തമായി ഒരു വീടില്ലാത്ത മോഹന്‍ദാസ് തയ്യാറാണ്. പ്രവാസ ജീവിതത്തിന്റെ ീര്‍ച്ചുഴികളില്‍ പെട്ട് അലയവേ സ്വന്തമായുണ്ടായിരുന്ന അല്പം ഭൂമിയും അതിലെ കൊച്ചു കൂര പോലും അവകാശം സ്ഥാപിക്കാന്‍ കഴിയാതെ ഷ്ടമായ കഥയും മോഹന്‍ദാസിാപ്പമുണ്ട്.

ബ്രിട്ടീഷ് മലയാളിക്കും അഭിമാകരമാണ് ഈ ിമിഷം. ചെറിയ ഇടവേളയ്ക്കിടയില്‍ ഇത് ാലാമത്തെ തവണയാണ് ഞങ്ങള്‍ ഇടിഞ്ഞാര്‍ ഗ്രാമത്തെക്കുറിച്ച് എഴുതുന്നത്. ഇപ്സ്വിച്ചിലെ പ്രമുഖ മലയാളി സംഘട കേരള കള്‍ച്ചറല്‍ അസോസിയേഷും ബ്രിട്ടീഷ് ജീവകാരുണ്യ സംഘട ബിയന്‍ ട്രീയും ചേര്‍ന്ന് ഈ ഗ്രാമത്തെ ദത്ത് എടുത്തപ്പോഴാണ് ബ്രിട്ടീഷ് മലയാളി ആദ്യമായി ഇടിഞ്ഞാറി കുറിച്ച് എഴുതിയത്. പിന്നീട് കെ സി എ യുടെയും ബിയന്‍ ട്രീയുടെയും ഇടിഞ്ഞാറി സഹായിക്കാുള്ള പദ്ധതിയെ പറ്റിയും വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീണ്ടും ഏതാും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സഫോള്‍ക് റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഈ ശ്രമത്തിു അടിത്തറ പണിയാന്‍ കെ സി എ, ബിയന്‍ ട്രീ എന്നിവയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇന്ത്യന്‍ ഈവിംഗ് എന്ന പേരില്‍ ചാരിറ്റി റ്റ്ൈ സംഘടിപ്പിച്ചപ്പോഴും ബ്രിട്ടീഷ് മലയാളി പ്രാധ്യാത്തോടെ വാര്‍ത്ത ല്‍കി. ഏകദേശം പത്തു ലക്ഷം രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തത്ത്ി ആവശ്യമായതില്‍ 2500 പൌണ്ട് ഒറ്റ രാത്രി കൊണ്ട് കണ്ടെത്താന്‍ കെ സി എ ക്കും ബിയന്‍ ട്രീക്കും കഴിഞ്ഞിരുന്നു.
ഇടിഞ്ഞാര്‍ ഗ്രാമത്തെ ദത്തെടുത്ത് ഇപ്സ്വിച്ച് അസോസിയേഷന്‍ മാതൃകയാകുന്നു
ഇടിഞ്ഞാര്‍ ഗ്രാമത്തെ തേടി ബ്രിട്ടില്‍ ിന്നും 'ആല്‍മര' തണല്‍; ഇന്ന് ഇപ്സ്വിച്ചില്‍ മലയാളി കുടിയേറ്റത്തിന്റെ അപൂര്‍വ ചരിത്രം പിറക്കുന്നു
ഒറ്റ രാത്രി കൊണ്ട് പിരിച്ചെടുത്തത് 2500 പൌണ്ട്; ഇപ്സ്വിച്ച് മലയാളികളുടെ കരുണ ആഹ്ളാദിപ്പിക്കുന്നത് കേരളത്തിലെ ഒരു ഗ്രാമത്തെ
വിന്‍ചെസ്ററില്‍ ഏതാും വര്‍ഷമായി സാക്കുറ എന്ന ജാപ്പീസ് റസ്റോറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ് മോഹന്‍ദാസ്. ഇന്നും അധികം മലയാളികളുമായോ ഏതെങ്കിലും സംഘടയുമായോ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ പോലും സമയം ഇല്ലാതെ കഷ്ടപ്പെടുകയാണ് ഈ യുവാവ്. ഒരു ജീവിതം  കരുപ്പിടിപ്പിക്കാുള്ള ട്ടാെേട്ടം എന്നാണ് തന്റെ തിരക്കി മോഹന്‍ദാസ് വിശേഷിപ്പിക്കുന്നത്. ഉടന്‍ ാട്ടിലെത്തി ജീവിത പങ്കാളിയെ കണ്ടെത്തും മുന്നേ ഒരു ആഗ്രഹം കൂടി ഉണ്ട് ഇദ്ദേഹത്തിു. തന്റെ മരണശേഷം ശരീര അവയവങ്ങളും മറ്റും ദാം ചെയ്യാുള്ള സമ്മത പത്രം ഒപ്പിട്ടു അധികാരികള്‍ക്ക് കൈമാറണം എന്നാണ് ഇപ്പോള്‍ മോഹന്‍ദാസ് ചിന്തിക്കുന്നത്. ഈ  യുവാവിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ ിങ്ങളുടെ ല്ല വാക്കുകള്‍ക്ക് കഴിയും എന്ന് തീര്‍ച്ച. മോഹന്‍ദാസി അഭിന്ദിക്കാന്‍ താഴെ ഉള്ള കമന്റ് ബോക്സ് ഉപയോഗിക്കം.

15 July, 2013

ഒരു നല്ല കഥ ..

1

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു.. ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം(World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു.അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..
അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ ,അഛന്‍ ,അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്‍റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.
അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്‍.അഛന്‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;
“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്‍റെ മറുപുറത്ത് ഒരു മനുഷ്യന്‍റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”
ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

10 July, 2013

രാമപ്പഴവും സീതപ്പഴവും

0

രാമപ്പഴം    
ശാസ്ത്രനാമം: അനോനാ റെറ്റിക്കുലേറ്റ
സീതപ്പഴം പോലുള്ളകായ്കളുണ്ടാകുന്നവൃക്ഷം. മധ്യഅമേരിക്ക, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ ഉത്ഭവിച്ച ഒരു ഫലവൃക്ഷമാണിത്. കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. 8-10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറുമരമാണിത്. കായ്കള്‍ക്ക് 15 സെ.മീറ്ററോളം വലുപ്പമുണ്ടാവും. വിളയുമ്പോള്‍ ഇവയ്ക്കു മഞ്ഞകലര്‍ന്ന ചുവപ്പു നിറമായിരിക്കും. കായുടെ തടിച്ച തണ്ട് കായ്ക്കുള്ളിലേക്കു നീണ്ടുണ്ടാകുന്ന കാമ്പിന്റെ ചുറ്റുമായി ധാരാളം ചെറുപഴങ്ങള്‍ കാണാം. ഒാരോന്നിലും കറുപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള ഒാരോ വിത്തുണ്ടായിരിക്കും. വിത്തുകളെ പൊതിഞ്ഞും കട്ടി കുറഞ്ഞപുറന്തൊലിക്കകത്തുമായി കാണുന്ന വെണ്ണ നിറത്തിലുള്ള, തരുതരുപ്പുള്ള മാംസളഭാഗത്തിനു നേരിയ പുളിപ്പു കലര്‍ന്ന മധുരമാണ്.

ഭക്ഷ്യയോഗ്യമായ കായ്കള്‍ക്കുവേണ്ടിയാണ് ഇൌ മരം നട്ടുവളര്‍ത്തുന്നത്. പഴുത്ത കായ്കള്‍ക്കുള്ളില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, ഇരുമ്പ്, കാല്‍സ്യം എന്നിവയുണ്ട്. ചെറിയ പുളിപ്പു കലര്‍ന്ന മധുരമുള്ള ഇത് നേരിട്ടോ പാനീയമാക്കിയോ കഴിക്കാം.

സീതപ്പഴം  
 
ശാസ്ത്രനാമം: അനോനാ സ്ക്വാമോസ 
കേരളത്തിലെ നാട്ടിന്‍ പുറങ്ങളിലും പട്ടണങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒരു ചെറുമരം. (ഇംഗീഷ് പേര് കസ്റ്റാഡ് ആപ്പിള്‍) 16-ാം നൂറ്റാണ്ടില്‍ പോര്‍ചുഗീസുകാരാണ് ആത്തമരം എന്നു പേരുകൂടിയുള്ള ഇൌ മരം ഇന്ത്യയില്‍ എത്തിച്ചത്. ഇവ ഉഷ്ണമേഖലയിലാണു സമൃദ്ധമായി വളരുന്നത്.

മാങ്ങയോളം വലുപ്പമുള്ള ഫലം പച്ച നിറത്തിലാണു കാണപ്പെടുന്നത്. പഴുക്കുമ്പോള്‍ നിറവ്യത്യാസമുണ്ടാകും.അനേകം മുന്തിരിപ്പഴങ്ങള്‍ ഞെക്കിഞെരുക്കി ചേര്‍ത്ത പോലെയാണ് ഇതിന്റെ ബാഹ്യരൂപം. കാമ്പില്‍ ഇരുമ്പ്, മാംസ്യം, കൊഴുപ്പ്, കാല്‍സ്യം, റൈബോഫ്ലേവിന്‍, തയാമിന്‍, വൈറ്റമിനുകള്‍, ജലം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതി
നു നേര്‍ത്ത ചുവപ്പു കലര്‍ന്ന മഞ്ഞ നിറമാണ്. വിത്തിനു കറുപ്പു കലര്‍ന്ന തവിട്ടു നിറം. ഫലവും ഇലയുമാണ് ഒൌഷധയോഗ്യമായ ഭാഗങ്ങള്‍. ഹൃദ്രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സീതപ്പഴം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പനി, ആസ്മ എന്നിവയ്ക്കും ഇത് ഉത്തമമാണ്

29 June, 2013

ഇരട്ടവാഴക്കൃഷിയിലൂടെ ഇരട്ടിലാഭം

0

വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം കൃഷിചെയ്യുന്ന വിളയാണ് നേന്ത്രവാഴ. തുറസ്സായ സ്ഥലവും വെള്ളവും കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാവുന്ന രീതിയാണ് ഇരട്ടവാഴക്കൃഷി. ഒരുകുഴിയില്‍ രണ്ട് കന്നുനട്ടാല്‍ അത് ഇരട്ടവാഴയായി. സാധാരണഗതിയില്‍ നല്‍കുന്ന ഇടയകലം ഇരട്ടവാഴക്കൃഷിയില്‍ തികയില്ല. വരികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലവും കുഴികള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലവും നല്കിയാല്‍ ഇരട്ടവാഴക്കൃഷി വിജയമാകും.

കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി വലിപ്പമുള്ള കുഴികളാണ് നടാനായി തയ്യാറാക്കേണ്ടത്. കുഴിയൊന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളമൈറ്റോ ആദ്യംതന്നെ ചേര്‍ക്കണം. കുഴി നനച്ചതിനുശേഷം മാത്രമേ കുമ്മായവസ്തുക്കള്‍ ചേര്‍ക്കാവൂ. ഇനി ഉണങ്ങിയ ചാണകപ്പൊടിയുടെ ഊഴമാണ്. 15 കിലോഗ്രാം ചാണകപ്പൊടിയെങ്കിലും കുഴിയില്‍ചേര്‍ക്കണം. അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്യാന്‍ കഴിവുള്ള അസോസ്‌പൈറില്ലം 50 ഗ്രാം കുഴിയൊന്നിന് ചേര്‍ക്കാം. മേല്‍മണ്ണ് ചേര്‍ത്ത് കുഴിയില്‍ത്തന്നെ ഒരടി അകലത്തിലായി കന്നുകള്‍ നടാന്‍ ശ്രദ്ധിക്കണം.

നട്ട് ഒരുമാസം കഴിഞ്ഞാല്‍ രാസവളങ്ങള്‍ ചേര്‍ക്കാം. വാഴച്ചുവട്ടില്‍നിന്ന് രണ്ടരയടി അകലത്തില്‍ ഒരു വലയമായി വേണം രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കാന്‍. വാഴയുടെ വേരുപടലം മണ്ണിന്റെ ഉപരിതലത്തോട് അടുത്തുതന്നെയായതിനാല്‍ വളരെ ആഴത്തില്‍ വളമിടേണ്ട കാര്യമില്ല. വളംചേര്‍ക്കുന്ന സമയത്ത് മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. നട്ട് ഒരുമാസം കഴിഞ്ഞ് കുഴിയൊന്നിന് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷുമാണ് നല്‍കേണ്ടത്. രണ്ടുമാസം കഴിഞ്ഞ് 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും വിതറിക്കൊടുക്കാം. മൂന്നാംമാസത്തില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും 350 ഗ്രാം എല്ലുപൊടിയും ചേര്‍ത്തുകൊടുക്കണം. നാലും അഞ്ചും മാസത്തെ ഇടവേളകളില്‍ 150 ഗ്രാം വീതം യൂറിയയും പൊട്ടാഷും മാത്രം മതി. കുലവിരിഞ്ഞശേഷം 150 ഗ്രാം യൂറിയയും 300 ഗ്രാം പൊട്ടാഷും ചേര്‍ത്തുകൊടുക്കുന്നത് കുലയുടെ തൂക്കംകൂട്ടുന്നതായി കണ്ടിട്ടുണ്ട്.

കുല വരുന്നതുവരെ കന്നുകള്‍ നീക്കംചെയ്യണം. മാതൃവാഴയ്ക്ക് ദോഷം വരാത്തരീതിയില്‍ കന്നുകള്‍ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് രണ്ട് ദിവസത്തിലൊരിക്കല്‍ വാഴത്തോട്ടം നനയ്ക്കാം.

വാഴക്കവിളില്‍ ബാര്‍സോപ്പ് ചീളുകള്‍ വെക്കുന്നത് തടതുരപ്പന്‍ വണ്ടിനെ പ്രതിരോധിക്കാന്‍ നന്ന്. സ്യൂഡോമോണസ് 20 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴക്കവിളില്‍ ഒഴിച്ചുകൊടുത്ത് കുമിള്‍രോഗങ്ങളെ ചെറുക്കാം. കുലവിരിഞ്ഞുകഴിഞ്ഞാല്‍ കുടപ്പന്‍ ഒടിച്ചെടുക്കണം. കുലകള്‍ പകുതി മൂപ്പെത്തിയശേഷം ഉണങ്ങിയ വാഴയില കൊണ്ട് നന്നായി പൊതിഞ്ഞുകെട്ടിയാല്‍ കായയ്ക്ക് നല്ലനിറവും പുഷ്ടിയും കിട്ടും.

ഇരട്ടവാഴക്കൃഷികൊണ്ട് നേട്ടങ്ങള്‍ പലതാണ്. 10 സെന്റ് സ്ഥലത്ത് വാഴക്കൃഷി ചെയ്യാന്‍ 100 കുഴി എടുക്കണമെങ്കില്‍ ഇരട്ടവാഴക്കൃഷിയില്‍ 67 കുഴി മതി. കുഴിയുടെ എണ്ണത്തില്‍ മാത്രമല്ല കൃഷിപ്പണി ചുരുക്കാനും നല്ലത് ഇരട്ടവാഴ തന്നെ. തൊഴിലാളിക്ഷാമം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇരട്ടവാഴയ്ക്ക് കഴിയും. വെള്ളത്തിന്റെ അപര്യാപ്തത ഇരട്ടവാഴക്കൃഷിയില്‍ പ്രകടമല്ല. വളത്തിന്റെയും വെള്ളത്തിന്റെയും അളവും ഒപ്പം കൃഷിച്ചെലവും കുറയ്ക്കാന്‍ ഇരട്ടവാഴക്കൃഷി തന്നെയാണ് നല്ലത്.

ഇടയകലം കൂടുതലായതിനാല്‍ ഇടവിളക്കൃഷിയില്‍ നിന്നുള്ള ആദായവും കൂടും. ചീരയും വെള്ളരിയും പയറും ചേമ്പുമാണ് ഇരട്ടവാഴയിലെ ആദായകരമായ ഇടവിളക്കാരികള്‍. എല്ലാത്തിനുമുപരി ഒരു കുഴിയില്‍നിന്ന് 12 കിലോഗ്രാം ഭാരമുള്ള വാഴക്കുല ലഭിക്കുന്ന സ്ഥാനത്ത് ഇരട്ടവാഴക്കൃഷിയില്‍ ശരാശരി 23 കിലോഗ്രാം ലഭിക്കുന്നതായി കര്‍ഷകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെ നോക്കിയാലും ഇരട്ടവാഴക്കൃഷി ഒരു ചുവട് മുന്നില്‍ത്തന്നെ.


വീണാറാണി ആര്‍.

18 June, 2013

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

0

ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.

പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ്‌ ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്‌. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്‌.
പ്ലാസ്റ്റിക്‌ ചാക്കുകളിൽ അതായത്‌ വളചാക്ക്‌, സിമന്റ്‌ ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത്‌ എളുപ്പമാണ്‌. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച്‌ പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.

ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്‌, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട്‌ പരത്തിയ ശേഷം, ചെടി വെച്ച്‌ ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്‌, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.

ചെറിയ വിത്തുകളായ ചീര, മുളക്‌, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ്‌ ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത്‌ വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം.

മണ്ണ് മിശ്രിതം തയ്യാറാക്കേണ്ടുന്ന വിധം :

ചാക്കിൽ ഏറ്റവും താഴെ മണ്ണു പരത്തുക. അതിലേയ്ക്കു കുറച്ച്‌ മണൽ ചേർത്താൽ നല്ല വായുസഞ്ചാരം ലഭിയ്ക്കും. കൂട്ടത്തിലേയ്ക്കു തൊണ്ടിന്റെ കഷ്ണങ്ങൾ, ചകിരി തുടങ്ങിയ വെള്ളം വലിച്ചെടുത്ത്‌ ഈർപ്പം നിലന്ര്ത്താൻ സഹായിയ്ക്കുന്ന തരത്തിലുള്ളവ ചേർക്കാം. 100ഗ്രാം വേപ്പും എള്ളുപൊടിയും ചേർക്കാം- ഫോസ്ഫറസിനായി.
പിന്നെ അഴുകിയ കമ്പോസ്റ്റ്‌, ചാണകപ്പൊടി എന്നിവയും ചേർക്കാം.
(ചാണകപ്പൊടിയ്ക്കു വില കൂടുമ്പോൾ രണ്ടുഭാഗം മണ്ണിലേയ്ക്കു ഒരു ഭാഗം മാത്രം ചാണകപ്പൊടി മതിയാവും)



വെള്ളം, വളം, ശുശ്രൂഷ.

സാധാരണയായി ചാക്കിലെ കൃഷിയ്ക്കു അരമഗ്‌, ഒരു മഗ്‌ വെള്ളം ധാരാളം മതി. അതിനായി പാത്രം കഴുകുന്ന വെള്ളം, കുളി വെള്ളം തുണി കഴുകുന്ന വെള്ളം എല്ലാം ഉപയോഗിയ്ക്കുന്നാവുന്നതാണ്‌. രാവിലെയും വൈകുന്നേരവും മുടങ്ങാതെ വെള്ളം ഒഴിയ്ക്കേണ്ടതാണ്‌. എന്നാൽ മണ്ൺ മിശ്രിതം, ചെടിയുടെ പ്രായം, കാലാവസ്ഥ എന്നിവയെയൊക്കെ ആശ്രയിച്ച്‌ വെള്ളത്തിന്റെ അളവു കൂട്ടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാവുന്നതാണ്‌. അത്‌ പ്രവൃത്തിപരിചയത്തിലൂടെ മനസ്സിലാക്കാവുന്നതു തന്നേയും.

വീട്ടിൽ കൃഷി ചെയ്യുമ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ്‌, വീട്ടിൽ നിന്നും കുറച്ചു ദിവസം മാറിനിൽക്കേണ്ടി വരുമ്പോൾ ചെടികൾക്കെങ്ങനെ നന ലഭിയ്ക്കുമെന്നത്‌. അതിനദ്ദേഹം പറഞ്ഞ രസകരമായ ഒരു മറുപടി നോക്കൂ-
"കൃഷി എന്നത്‌ ചെയ്യുന്നയാൾക്കു മാത്രം സ്വന്തമായുള്ളതല്ല, അത്‌ അയൽപ്പക്കക്കാർക്കു കൂടി അനുഭവിയ്ക്കാൻ സാദ്ധ്യമാക്കി നോക്കൂ- ഈ പ്രശ്നം വളരെയെളുപ്പത്തിൽ പരിഹരിച്ചെടുക്കാം!"
:)

വെറൊന്നു കൂടിയുണ്ട്‌, പാൽക്കവറുകളിൽ വെള്ളം നിറച്ച്‌, സൂചി കൊണ്ട്‌ വളരെ ചെറിയ ദ്വാരമുണ്ടാക്കി (സൂചിമുനയോളം തന്നെ ചെറുത്‌) ചാക്കിനുള്ളിൽ നിക്ഷേപിച്ചാൽ രണ്ടു ദിവസം വരേയുള്ള നനയ്ക്കൽ സുഗമമായി നടക്കും. Drip irrigation അഥവാ തുള്ളിനനയെ അനുകരിച്ചു കൊണ്ടുള്ള ഒരു രീതി കൂടിയാണിത്‌.

ഇനി, പ്രധാനപ്പെട്ട മറ്റൊന്ന് ടെറസ്‌ കൃഷിയ്ക്ക്‌ രാസവളങ്ങൾ ഒരിയ്ക്കലും ഉപയോഗിയ്ക്കരുത്‌ എന്നുള്ളതാണ്‌. കാരണം കോൺക്രീറ്റ്‌ കെട്ടിടത്തിലെ സിമന്റും കമ്പിയുമായി അത്‌ പ്രതിപ്രവർത്തിനിടയാക്കുകയും ചോർച്ച, കമ്പി ദ്രവിയ്ക്കൽ മുതലായവ ഉണ്ടാവാൻ കാരണമാകുകയും ചെയ്യും.

വളമായി ജൈവവളം, മണ്ണിര ക്മ്പോസ്റ്റ്‌ ഉപയോഗിയ്ക്കാം.

അസോള എന്ന വെള്ളത്തിൽ പൊങ്ങികിടന്നു വളരുന്ന സസ്യം നല്ലൊരു വളമാണെന്നു പറയുന്നു അദ്ദേഹം. ഇതിൽ 4 ശതമാനത്തോളം നൈട്രജൻ, 3 ശതമാനത്തോളം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ചട്ടിണി, ഉഴുന്നു വട, തോരൻ ഇവയിലൊക്കെ ചേർത്ത്‌ മനുഷ്യർക്കും കഴിയ്ക്കാനുമുപയോഗിയ്ക്കാം, അതുപോലെ കൊഴിയ്ക്കും മറ്റും തീറ്റിയ്ക്കുമുപയോഗിയ്ക്കാമെന്നു പറയുന്നു അദ്ദേഹം. അസോളയെ കുറിച്ച് ഇവിടെ ഒരു പോസ്റ്റുണ്ട്.
പിന്നെ പച്ചിലകൾ, വൃത്തിയാക്കി കിട്ടുന്ന ഉണക്കയിലകൾ എന്നിവയും വളമായി ഉപയോഗിയ്ക്കാം.
ചാരം ഇടുക എന്ന രീതിയിൽ അദ്ദേഹം പറയുന്നത്‌ ഒരു നുള്ളു മതിയാവും എന്നതാണ്‌- പൊട്ടാഷിനു നല്ലതാണ്‌ ചാരം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക്‌, തേങ്ങാപിണ്ണാക്ക്‌, കപ്പലണ്ടിപിണ്ണാക്ക്‌, വേപ്പും പിണ്ണാക്ക്‌ ഇതൊക്കെ നല്ല വളങ്ങളാണ്‌. വേപ്പും പിണ്ണാക്കിടുമ്പോൾ ഉറുമ്പിന്റെ ശല്യം കുറയുന്നു.

വളരെ ഫലവത്തായ മറ്റൊന്നാണ്‌ മണ്ണിരകമ്പോസ്റ്റ്‌.

ഒരടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ പാത്രത്തിൽ സുഷിരങ്ങളിട്ട്‌ ചകിരി കൊണ്ടടയ്ക്കുക. (പ്ലാസ്റ്റിക്‌ പാത്രം ഒരു വലിയ ബേസിൻ പോലുള്ള പരന്ന പാത്രത്തിൽ ഒരൽപം വെള്ളം നിറച്ച്‌, മൂന്നിഷ്ടിക വെച്ച്‌ അതിനുമുകളിൽ വെച്ചാൽ ഉറുമ്പു ശല്യം കുറഞ്ഞുകിട്ടും.) ഈർപ്പത്തിനായി ഒരൽപം മണൽ ചേർക്കുക. പിന്നീട്‌ ചകിരി ഞെക്കി അത്‌ ഒരു ബെഡ്ഡിംഗ്‌ ആക്കി വെച്ചുകൊടുത്ത്‌, ചാണകം വിതറി, ജൈവമാലിന്യങ്ങളായ ചപ്പുചവറുകൾ, പഴത്തൊലി, പച്ചക്കറി-ഫലവർഗ്ഗങ്ങളുടെ തൊലി, അവശിഷ്ടങ്ങൾ തുടങ്ങിയവ പരത്തി അതിനു മീതെ മണ്ണിരകളെ ഇട്ടുകൊടുക്കുക.
അതിനു ശേഷം പാത്രം ചാക്കോ അല്ലെങ്കിൽ കട്ടിയുള്ള തുണിയിട്ടോ മൂടി അടച്ചു വെയ്ക്കണം. ഇരുട്ടും ഈർപ്പവും മണ്ണിരയ്ക്കു വളരുവാൻ പറ്റിയ അനുകൂല ഘടകങ്ങളാകുന്നു.
പറ്റുമെങ്കിൽ ഒരു നെറ്റ്‌ (കമ്പിവല) ഇട്ടു കൊടുത്താൽ എലിശല്യവും കുറഞ്ഞുകിട്ടും.

അങ്ങിനെ ഏകദേശം ഒരു 45 ദിവസങ്ങൾ കൊണ്ട്‌ അവ പ്രവർത്തിച്ചു തുടങ്ങും.
മണ്ണിരകളെ അതാത്‌ ജില്ലകളിലെ കൃഷി വിഞ്ജാനകേന്ദ്രങ്ങളിൽ നിന്നും ലഭിയ്ക്കുന്നതാണ്‌.

ചെടി വളർന്നു തുടങ്ങുമ്പോൾ പ്രധാനമായി നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്നമാണ്‌ കീടങ്ങൾ വന്നുതുടങ്ങുന്നത്‌. കീട ശല്യത്തിനായി സ്പ്രേകൾ ഉണ്ടാക്കാം.

10 ലിറ്റർ വെള്ളത്തിലേയ്ക്കു ഒരു കിലോ പിണ്ണാക്ക്‌ ഒരു കലത്തിലിട്ട്‌ വെയ്ക്കുക. പുളിയ്ക്കുമ്പോൾ അതിന്റെ തെളിയെടുത്ത്‌ നേർപ്പിച്ച്‌ സ്പ്രേ ചെയ്യാം.

മരുന്നു തെളിയ്ക്കായി പുകയില കഷായം ഉണ്ടാക്കാം. ഇതിൽ നിക്കോട്ടിൻ കൂടുതലായിട്ടുണ്ടാകും.
ആദ്യം അരകിലോ പുകയില നാലര ലിറ്റർ വെള്ളത്തിലിട്ടു വെയ്ക്കുക. അതിനു ശേഷം 120 ഗ്രാം ബാർസോപ്‌ ചെറിയ കഷ്ണങ്ങളാക്കി അര ലിറ്റർ വെള്ളത്തിൽ ഇട്ടുവെയ്ക്കുക.
പിന്നീട്‌ പുകയില ഞെക്കിപ്പിഴിഞ്ഞെടുത്ത സത്തിലേയ്ക്കു സോപ്പുലായനിയും കൂട്ടി 6 ഇരട്ടി വെള്ളം ചേർത്ത്‌ സ്പ്രേ ചെയ്തു കൊടുക്കാം.

അതുപോലെ പത്തു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ നല്ലതാണ്‌. കഞ്ഞിപ്പശയിൽ കീടങ്ങൾ ഒട്ടിപ്പിടിച്ച്‌ ഉണങ്ങി ചത്തു പോകാനിതു സഹായിയ്ക്കുന്നു.

അതുപോലെ പ്രാണികളെ ആകർഷിയ്ക്കാനുള്ള കെണികളുണ്ടാക്കി കൊല്ലാം.

കീടങ്ങളെ കുറിച്ചു പറയുമ്പോൾ, ഓരോ തരം പച്ചക്കറിയ്ക്കും ഓരോ തരം കീടമായിരിയ്ക്കും വന്നുതുടങ്ങുക, ഓരോ തരം ജൈവ വളവുമായിരിയ്ക്കും ഉപയോഗിയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഉദാഹരണത്തിന്‌ പയറിൽ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ്‌, നീരൂറ്റി കുടിയ്ക്കുന്ന കറുത്ത മുഞ്ഞ എന്നു പറയുന്ന ഇനം കീടം. അതിന്റെ ലക്ഷണമായി എടുക്കാവുന്നത്‌, അവിടവിടെയായി ഉറുമ്പിൻ പറ്റങ്ങൾ കൂടിയിരിയ്ക്കുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ വെളുത്ത മുട്ടയേയും കാണാം. മുഞ്ഞക്കുഞ്ഞുങ്ങളെ ഒരു മഗ്ഗിൽ വെള്ളം നിറച്ച്‌ അതിലേയ്ക്കു തട്ടിയിട്ട്‌ നശിപ്പിയ്ക്കാവുന്നതാണ്‌. പുകയില കഷായവും ഇതിനു ഉത്തമമാണ്‌.

13 June, 2013

കെട്ടവയറിന്റെ മതി ഭ്രമം

1


എം ഷിറാസ് ഖാൻ പാലോട്   

കെട്ടവയറിനു മതിഭ്രമം....
എന്തോ ദഹികാതെ കിടപുണ്ട്...
കൊതിയാണ് എന്ന് ആരോ  പറഞ്ഞു...
ഞാൻ തന്നെയാണ് വലിയ കൊതിയൻ
ഒന്നുകിൽ ഒരു ബോംബു..
അല്ലെങ്കിൽ ഒരു വെടിയുണ്ട...
ഏതായാലും  ദഹികുന്നില്ല...
വീരത വയറിന്റെ നിസഹായത....
പിന്നെയാണ് ഞാൻ മനസിലാകിയത്...
വലിയ ഒരു കല്കരിപാടം....
കുറച്ചതികം  സ്പെക്ട്രം...
പിന്നെ കുറെ ഹെലികോപ്ടറുകൾ...
ഇനിയും കുറെ വിഴുങ്ങിയിട്ടുണ്ട്...
ദഹികുമോ?
കെട്ടവയറിന്റെ  മതിഭ്രമം.......

04 June, 2013

പഠിക്കാം ഈ ജലമാതൃക - അനില്‍ അക്കര

0

രണ്ടായിരത്തില്‍ തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തില്‍ ഞങ്ങളുടെ ഭരണസമിതി ചുമതലയേറ്റ ശേഷം ആദ്യം ചെയ്തതു പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്നു കണ്ടെത്താന്‍ ഒാരോ വീട്ടിലും പോയി സര്‍വേ നടത്തുകയാണ്. ശുദ്ധജലമാണ് ഏറ്റവും വലിയ പ്രശ്നമെന്നു കണ്ടെത്തി. അന്നു പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളമാണു വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തിരുന്നത്. വേണ്ടിയിരുന്നത് 20 ലക്ഷം ലീറ്ററും. വാട്ടര്‍ അതോറിറ്റി വിചാരിച്ചാല്‍ അടുത്തകാലത്തൊന്നും ഇതു നടപ്പാകില്ലെന്നും മനസ്സിലാക്കി. പ്രതിദിനം 10 ലക്ഷം ലീറ്റര്‍ വെള്ളം പമ്പുചെയ്യണമെങ്കില്‍ എന്തുവേണമെന്ന് ആദ്യം നോക്കി. വലിയൊരു കുളമുണ്ടെങ്കില്‍ ഈ വെള്ളം കിട്ടാവുന്നതേയുള്ളു. പക്ഷേ, അതു വെറും കുളമാകരുത്. മഴക്കാലത്തു വെള്ളം ശേഖരിക്കുന്ന ജലസംഭരണിപോലുള്ള കുളമാകണം. 

ഇതിനു പണം കണ്ടെത്തുക എളുപ്പമല്ല. പഞ്ചായത്തിന്റെ വികസന ഫണ്ട് ചെലവഴിക്കേണ്ടതിനു വകതിരിച്ചിട്ടുണ്ട്. റോഡിന്, തോടിന്, കൃഷിക്ക്, വെള്ളത്തിന് എന്നിങ്ങനെ. ഞങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു ഫണ്ട് മുഴുവന്‍ മൂന്നുവര്‍ഷത്തേക്കു കുടിവെള്ളത്തിനു മാത്രമായി ചെലവാക്കാന്‍ അനുമതി ചോദിച്ചു. ആദ്യമൊന്നും നടന്നില്ലെങ്കിലും കാര്യം ബോധ്യപ്പെട്ടതോടെ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. മൂന്നുവര്‍ഷവും റോഡ് അറ്റകുറ്റപ്പണിക്കല്ലാതെ ഒരു വലിയ പദ്ധതിക്കും പണം ചെലവാക്കേണ്ട എന്നു തീരുമാനിച്ചു. 

ആദ്യഘട്ടത്തില്‍ രണ്ടായിരം വീടുകള്‍ക്കായിരുന്നു അത്യാവശ്യമായി കുടിവെള്ളം വേണ്ടത്. ഒാരോ വീട്ടുകാരില്‍നിന്ന് 5000 രൂപവീതം പിരിച്ചു. വെള്ളംകിട്ടാന്‍ എത്രപണം വേണമെങ്കിലും തരാന്‍ ജനം തയാറായിരുന്നു. ഇതില്‍ രാഷ്ട്രീയമില്ലായിരുന്നു. അവരില്‍നിന്നു കിട്ടിയ 75 ലക്ഷം രൂപകൊണ്ടു ജോലി തുടങ്ങാന്‍ തീരുമാനിച്ചു.
പഞ്ചായത്തില്‍ മലിനമായി കിടന്നിരുന്നൊരു കനാലുണ്ട്. കൃഷിക്കു മാത്രമായിട്ടുള്ളതായിരുന്നു അത്. അതിന്റെ ഒന്നര കിലോമീറ്റര്‍ ദൂരം വൃത്തിയാക്കി ഇരുവശവും വെട്ടുകല്ലുകൊണ്ടു കെട്ടി. ഈ കനാലിന്റെ രണ്ടറ്റത്തുമായി രണ്ടുവലിയ കിണറുകള്‍ കുഴിച്ചു. കനാലിലെ വെള്ളം കല്ലിലൂടെയും മണ്ണിലൂടെയും കടന്ന് ഈ കിണറ്റിലെത്തും. 

അതില്‍ ഇരുമ്പിന്റെ അംശം ഉണ്ടെന്നു തിരിച്ചറിഞ്ഞു, സര്‍ക്കാര്‍തലത്തില്‍ ഇതു പരിഹരിക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്നൊന്നും നടക്കില്ലെന്നു മനസ്സിലായി. ചെന്നൈയില്‍ പോയി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയില്‍നിന്നു 15 ലക്ഷം രൂപയ്ക്കു മൂന്നു പ്ളാന്റുകള്‍ വാങ്ങി സ്ഥാപിച്ചു. അതോടെ 2000 വീട്ടിലും വെള്ളം എത്തിക്കാനായി. ജനങ്ങളില്‍നിന്നു പിരിച്ച ഫണ്ടും സര്‍ക്കാര്‍ വിഹിതവും ഉള്ളതിനാല്‍ അറ്റകുറ്റപ്പണിക്കായി രണ്ടുപേരെ നിയമിച്ചു. അതുകൊണ്ടുതന്നെ 24 മണിക്കൂറും പമ്പിങ് സ്റ്റേഷനില്‍ ആളുണ്ടാകും. 

പിന്നീടുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്കു കണക്ഷന്‍ കൊടുത്തു. ഇപ്പോള്‍ 4000 വീടുകളിലേക്കു വെള്ളം കൊടുക്കുന്നുണ്ട്. kkകണക്ഷനുവേണ്ടി ഒരാള്‍ 7500 രൂപ അടയ്ക്കണം. ഇതും വെള്ളത്തിന്റെ വിലയും കിട്ടിയാല്‍ സുഖമായി ചെലവു നടത്തിപ്പോകാം. രാത്രി ഏഴുമുതല്‍ പത്തുവരെ വോള്‍ട്ടേജ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം പമ്പിങ് മുടങ്ങി. ഒരു ജനറേറ്റര്‍ വാടകയ്ക്ക് എടുത്തു. 5000 രൂപയായിരുന്നു പ്രതിദിന ചെലവ്. ഇതു കലക്ടറുടെ ഫണ്ടില്‍നിന്നു കിട്ടും. കാരണം, കുടിവെള്ളത്തിനു പ്രത്യേക ഫണ്ടുണ്ട്. വൈദ്യുതിപ്രശ്നം രൂക്ഷമാകുമെന്നുറപ്പായതോടെ ഞങ്ങള്‍ പുതിയൊരു ജനറേറ്റര്‍ വാങ്ങി.

അതോടെ വൈദ്യുതിയില്ലെങ്കിലും വെള്ളം മുടങ്ങില്ല എന്നുറപ്പായി. 25 വര്‍ഷത്തേക്കു ഞങ്ങളുടെ ഇപ്പോഴത്തെ പദ്ധതി തികയും. പമ്പിങ് മുടങ്ങാതിരിക്കാന്‍ രണ്ടു പമ്പുകള്‍ കരുതലായി സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായി അറ്റകുറ്റപ്പണിയും നടത്താം. വെള്ളം കയറാന്‍ പ്രയാസമുള്ള സ്ഥലത്തു കിണറുകളെ അടിസ്ഥാനമാക്കി ഏഴു ചെറുകിട പമ്പിങ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. 13 വര്‍ഷംമുന്‍പ് ആറുമാസത്തോളം ലോറിവെള്ളം കൊണ്ടുമാത്രം കുടിവെള്ളപ്രശ്നം പരിഹരിച്ചിരുന്ന അടാട്ട് 12 വര്‍ഷമായി ഒരു ലോറി കുടിവെള്ളംപോലും വിതരണം ചെയ്യേണ്ടിവന്നിട്ടില്ല. 

ദേശീയ ഭൂജലസംരക്ഷണ 
ദേശീയ അവാര്‍ഡും രണ്ടു സംസ്ഥാന അവാര്‍ഡും  നേടിയ അടാട്ട് 
ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും 
തൃശൂര്‍ ജില്ലാ പഞ്ചായത്തു വികസന 
സ്ഥിരംസമിതി ചെയര്‍മാനുമാണു ലേഖകന്‍
Courtesy- Malayalamanorama online

30 April, 2013

കാടുകാക്കാന്‍ വിനിത ഒറ്റയ്ക്ക്-

0


പാലോട്: ചിന്നംവിളിച്ച് കാട്ടാന മുന്നിലെത്തുമ്പോഴും, കാടുവിറപ്പിക്കുന്ന കാട്ടുകള്ളന്‍ മാര്‍ക്ക് നടുവിലെത്തുമ്പോഴും വിനിത തെല്ലും ഭയക്കുന്നില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ രാപ്പകലെന്യേ വിനിത കാടിനു കാവല്‍ നില്‍ക്കുന്നു. ജില്ലയിലെ ഏക വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മീനാങ്കല്‍, തെണ്ടിയാമല ആദിവാസി ഊരിലെ ആര്‍. വിനിതയെന്ന 26 കാരിയാണ് പെണ്‍കരുത്തിന്റെ മാതൃകയാകുന്നത്.

ബാല്യത്തിലേ വനമധ്യത്തില്‍ കാട്ടുമൃഗങ്ങളോടൊത്ത് കളിച്ചുവളര്‍ന്നതില്‍ നിന്നും കൈവന്ന ധൈര്യം വിനിതയ്ക്ക് ഇന്ന് കാട്ടില്‍ പണിയെടുക്കാന്‍ കരുത്താകുന്നു. അമ്മ രാജമ്മയുടെ കൈയും പിടിച്ച് വിനിത സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത് തേവിയാരുകുന്ന് കാണി എല്‍.പി.എസ്സില്‍. രണ്ടര കിലോമീറ്ററിലധികം കാടിനുള്ളില്‍ കൂടി നടന്ന് മീനാങ്കലില്‍ എത്താനുള്ള ബുദ്ധിമുട്ട് വിനിതയെ കൊണ്ടെത്തിച്ചത് അമ്പൂരിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍. പ്ലസ്ടു പഠനംകഴിഞ്ഞതോടെ എസ്.ടി. പ്രൊമോട്ടര്‍ ആയി നിയമനം. രണ്ടു വര്‍ഷം ഈ ജോലിക്കിടയിലാണ് വനപാലകയായി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്.

2010 ഏപ്രില്‍ 12 ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണറിയുന്നത് ജില്ലയില്‍ വനം വകുപ്പില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി വിനിത മാത്രമേയുള്ളൂ. ആദ്യം ഒന്നമ്പരന്നെങ്കിലും വച്ച കാല്‍ പിന്നോട്ടുവെയ്ക്കാന്‍ വിനിത തയ്യാറായിരുന്നില്ല. സഹപ്രവര്‍ത്തകരെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ വിനിത തന്റെ ദൗത്യം ഭംഗിയായി മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ പാലോട് റേഞ്ച് ഓഫീസിലെ ജീവനക്കാരിയാണ് വിനിത.

13 April, 2013

മുറ്റത്തെ കണിക്കൊന്ന- മുല്ലനേഴി

2

അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ
മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ!
കത്തുന്നൊരുഷ്ണക്കാറ്റിന്‍ ചിറകില്‍ തീനാവുമായ്
മൃത്യുവന്നെത്തുന്നൊരീ വിഷുവല്‍പ്പുലരിയില്‍
കരിഞ്ഞ നെല്പ്പാടങ്ങള്‍, കര്‍ഷകര്‍, വിതുമ്പുന്ന
പൊലിഞ്ഞ സ്വപ്‌നങ്ങള്‍, ഈനാടാകെ ത്തിളയ്ക്കുമ്പോള്‍
എങ്ങനെയാഘോഷിയ്ക്കും വിഷു നാം നമ്മെത്തന്നെ
ചങ്ങലയ്ക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്‍?

കാതില്‍ മന്ത്രിപ്പൂ കണിക്കൊന്ന, യിക്കാലത്തിന്റെ
കാപട്യമറിയായ്കയാലെ നീ കവിയായി
ഒരു നക്ഷത്രം മങ്ങിമായുമ്പോള്‍ കേഴുന്നു നീ
ഒരു പൂകൊഴിയുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു നീ
ദുരിതം തീതുപ്പുന്ന വര്‍ത്തമാനത്തില്‍, മര്‍ത്ത്യ-
ചരിതം മറ്റൊന്നാക്കാന്‍ വെമ്പല്‍ കൊണ്ടീടുന്നു നീ
പാവമാം നാട്ടിന്‍പുറക്കാരിയെങ്കിലൂം, വെറും
പാവയല്ലല്ലോ നിന്റെ മുറ്റത്തെക്കണിക്കൊന്ന
ആകയാല്‍മണ്ണിന്‍ മാറില്‍ പൂത്തുനില്ക്കുന്നു, വിശ്വ-
മാകെയുമൊന്നാകുന്ന വിഷുവല്‍പ്രതീക്ഷയാല്‍.
(മുല്ലനേഴിയുടെ കവിത എന്ന പുസ്തകത്തില്‍ നിന്ന്)

വിഷു - ബാലമണിയമ്മ

0


മറയുമാണ്ടിനെത്തടവി മിന്നുന്നൂ
മഹാനഗരത്തിന്‍ വിടര്‍ന്ന കണ്ണുകള്‍.

അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
നറുപത്തേഴാണ്ടിന്‍ വിഷു വിളക്കുകള്‍.
പറന്നുവന്നെന്നെപ്പുണര്‍ന്നു പോരുന്ന
പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്‍;
അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്‍
മുടങ്ങാതേ നിന്നോരഭീഷ്ട ദര്‍ശനം.
തളികയില്‍ ബ്ഭൂവില്‍ വരങ്ങള്‍, ഒട്ടൊട്ടു
ചുളി പടരുമെന്‍ മുഖം മുകുരത്തില്‍;
കണിത്തിരികള്‍ക്കു പിറകിലായ്ക്കാലം
കനത്ത ഭിത്തിമേല്‍പ്പതിച്ച മുദ്രകള്‍;
കുരുന്നു കൈകള്‍ തന്‍ കളിമ്പ രേഖകള്‍,
വരണ്ടവയിലെ വിയര്‍പ്പിന്‍ പാടുകള്‍!
ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്‍മ്മയി-
ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്‍;
മനോമുകുളത്തെ മനുഷ്യസ്‌നേഹത്തിന്‍
മധുരനീരൂട്ടി വളര്‍ത്ത വര്‍ഷങ്ങള്‍.

നവാബ്ദമേ നിന്‍ കൈ ശിരസ്സില്‍ സ്​പര്‍ശിക്കെ
നഗരത്തിന്‍ കണ്‍കള്‍ വിടര്‍ന്നു മിന്നുന്നൂ
ഇളകും വാനിലെപ്പടകുടീരങ്ങള്‍-
ക്കിടയില്‍ നിന്നസ്മല്‍ ക്രിയാധി ദേവതേ

മുടിച്ചാര്‍ത്തിങ്കല്‍ത്തൂവെളിച്ചത്തിന്‍ പൂവും
മടിക്കുത്തില്‍ പുത്തന്‍ ഫലങ്ങളുമായ് നീ
ഇറങ്ങി നില്‍ക്കെ നിന്നനുഗ്രഹം ചുറ്റും
നിറഞ്ഞൊലിക്കെ, യെന്‍ ചെറു ഹൃദയത്തില്‍

നിഴല്‍ പരത്തുന്നൂ തിരുവരവേല്‍ക്കാന്‍
കഴിയാതേ മതില്‍ കടന്നു പോയവര്‍.

നിരന്നുയരും പാര്‍പ്പിടങ്ങള്‍ക്കപ്പുറ,-
ത്തിരമ്പുന്നൂ കടല്‍ത്തിരക,ളേന്തുന്നൂ.

11 April, 2013

വിപണിയില്‍ താരമായ്‌ 'ചൈനീസ് കൊന്നപ്പൂ'

0


എടപ്പാള്‍: അവസാനം ചൈനീസ്‌ കൊന്നപ്പൂവും. വിഷു അടുത്തെത്തിയതോടെയാണ് വിപണിയില്‍ ചൈനയില്‍നിന്നെത്തിയ കൊന്നപ്പൂവിന്റെ തരംഗം തുടങ്ങിയത്.
എടപ്പാളിലെ വിഷുവിപണിയില്‍ വന്‍തോതിലാണ് ഇത്തവണ റെഡിമെയ്ഡ് കൊന്നപ്പൂക്കള്‍ എത്തിയിട്ടുള്ളത്. വിദേശ നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സ്റ്റേഷനറി കടകളിലും മഞ്ഞപ്പൂക്കളും കൊന്നയുടെ ഇലകളുമടങ്ങിയ മനോഹരമായ കുലകള്‍ തൂങ്ങിക്കിടക്കുമ്പോള്‍ യഥാര്‍ത്തില്‍ മരത്തില്‍നിന്ന് പൊട്ടിച്ച് തൂക്കിയതാണെന്നേ തോന്നൂ.
ഒരു കുലയ്ക്ക് 60 രൂപയാണ് വില. തിരൂരിലെയും എറണാകുളത്തെയും ഗള്‍ഫ് മാര്‍ക്കറ്റുകളില്‍നിന്നുമെത്തുന്ന ഇവയ്ക്ക് സാമാന്യം നല്ല ചെലവുമുണ്ടെന്ന് എടപ്പാളിലെ ടി.കെ സ്റ്റോര്‍ ഉടമ കുഞ്ഞന്‍ പറഞ്ഞു.
ഇനി കണി വെയ്ക്കുവാനുള്ള മാങ്ങയും വെള്ളരിയുമൊക്കെ റെഡിമെയ്ഡ് ആകുന്ന കാലം ദൂരെയല്ല.

19 January, 2013

പാലോട് മേള കനകജൂബിലി ശോഭയില്‍

1

മുഹമ്മദ്‌ സാദിര്‍ഷ അബുദാബി



കാര്‍ഷിക സമൃതിയുടെ ഓര്‍മകളും പേറി പാലോട് മേള .ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനും ആയി പാലോട് പഴമക്കാര്‍ തുടങ്ങി വെച്ച കാള ചന്ത അന്‍പതു വര്‍ഷം പിന്നിടുന്നു .മണ്ണിന്റെ മണമറിഞ്ഞു മണ്ണില്‍ വിത്തെറിഞ്ഞ കര്‍ഷകന്‍റെ ഓര്‍മ പുതുക്കല്‍ കൂടിയാകും പാലോട് മേള .കാര്‍ഷിക സംസ്കാരത്തിന്റെ വിത്ത് പാകിയ കാള ചന്ത ഗ്രാമ വാസികള്‍ കലാസ്വാദനതിനും കാര്‍ഷിക വിളകളുടെ വിപണന തിനുമായാണ്‌ തുടങ്ങി വെച്ചത് .മേളയുടെ ആദ്യകാല സംഘാടകര്‍ പാലോട് തിങ്ങി പാര്‍ത്തിരുന്ന കുശവന്മാര്‍ ആണ് .കൃഷിയും കര്‍ഷകനും നമ്മുടെ സംസ്കാരത്തിന് എന്നും മുതല്‍ കൂട്ടാണ്‌ എന്ന് വിളിച്ചോടി സഹ്യന്റെ താഴ്വരയില്‍ ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍ .കാളച്ചന്തയില്‍ നിന്നും മഹാ മേള യിലെകുള്ള വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു .സംസ്ഥാനത്ത് അമ്പതു ആണ്ടു പിന്നിടുന്ന ഏക ജനകീയ മേളയായി പാലോട് മേള മാറുകയാണ്‌ .സര്‍ക്കാരിന്റെ ഗ്രാന്റ്റുകള്‍ ഇല്ലാതെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ മേള എന്നാ പ്രത്യേകതയും പാലോട് മേളകുണ്ട്.പൂര്‍വികര്‍ നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് നല്‍കിയ തനിമ ചോരാതെ പുത്തന്‍ തലമുറയും ഏറ്റുവാങ്ങുകയായിരുന്നു .ഇനി വരുന്ന തലമുറയും ഈ വിളക്കു കെടാതെ കാത്തു സൂക്ഷികട്ടെ .ചരിത്രം വീണ്ടും വീണ്ടും ആവര്തികപെടുമ്പോള്‍ കര്‍ഷകന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു പൂക്കാലം ഒരുങ്ങുന്നു .കൃഷിയും കര്‍ഷകനും ഒരു സംസ്കാരത്തിന്റെ ഭാഗം ആകുമ്പോള്‍ പാലോട് മേള ആ കര്‍ഷക സംസ്കൃതിയുടെ നേര്‍കാഴ്ച ആകുന്നു.നിലമുഴുന്ന കര്‍ഷകനും കലപ്പയും ഒര്മയാകുമ്പോള്‍.നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളുടെ അസംസ്കൃത വസ്തുക്കള്‍ ഉല്‍പാദിപിക്കാനുള്ള .സ്ഥലങ്ങള്‍ ആകുമ്പോള്‍ .നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റു വാങ്ങാന്‍ വിധിക്കപെട്ടവര്‍ ആയി തീരുമ്പോള്‍.കാര്‍ഷിക വിളകല്‍ക് പകരം നാണ്യ വിളകള്‍ നമ്മുടെ കൃഷി രീതിയെ കയ്യടകുമ്പോള്‍ .തകര്‍ന്നടിയുന്നത് നാടിന്റെ നന്മയുള്ള കാര്‍ഷിക മുഖം കൂടിയാണ് .കാര്‍ഷിക മേളകള്‍ കൃഷിയുടെ പ്രാധാന്യത്തെ ചൂണ്ടികാണിക്കാന്‍ മുന്നോട്ടു വന്നു .ഗ്രാമീണരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പ്രാപ്തന്‍ ആക്കി .പാലോട് മേള ആ ഒരു അര്‍ത്ഥത്തില്‍ ആണ് ചരിത്രത്തില്‍ ഇടം പിടികുന്നത് .അമ്പതു വര്‍ഷകാലം ആയുള്ള ആ ശ്രമം പാലോട് കാര്‍ഷിക മേഖലക് പുത്തന്‍ ഉണര്‍വ് നല്‍കി .കാര്‍ഷിക വിളകളുടെ വലിയ ഒരു പ്രദര്‍ശനം തന്നെ എല്ലാ വര്‍ഷവും മേളയില്‍ സംഘടിപിക്കാറുണ്ട് .പൊന്മുടി മലയുടെ താഴ്വാരത്തുള്ള നമ്മുടെ ഈ കൊച്ചു ഗ്രാമം പാലോട്മേളയുടെ പേരില്‍ കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നു .തെക്കന്‍ കേരളത്തിലെ പ്രധാനപെട്ട കാര്‍ഷിക മേളയായും വിനോദ സഞ്ചാര വാരാഘോഷം ആയും സര്‍ക്കാര്‍ പാലോട് മേളയെ തിരഞ്ഞെടുത്തു കഴിഞ്ഞു .അപ്പോഴും മേള നടത്തിപിനു സ്വന്തമായി ഒരു സ്ഥലം എന്നത് മേള സംഘാടകരുടെ സ്വപ്നമായി അവശേഷിക്കുന്നു .മേള അന്‍പതാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ വേണ്ടപെട്ടവര്‍ അതിനു മുന്‍കൈ എടുകുമെന്ന് കരുതാം .പ്രകൃതിയെ സംരക്ഷികുന്നതിനും കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോക്ഷിപികുന്നതിനും .പാലോട് മഹാ മേളക്ക് ഇനിയും കഴിയട്ടെ എന്നാ പ്രാര്‍ഥനയോടെ അന്‍പതാമത് മഹാ മേളക്ക് എല്ലാവിധ ആശംസകളും നേരുന്നു

14 January, 2013

മിന്നാമിനുങ്ങ് തുണയാകുന്നു; എല്‍.ഇ.ഡികളുടെ വെളിച്ചം കൂടും!

1



മിന്നാമിനുങ്ങിന്റെ ശരീരത്തിലെ 'വിളക്കി'ന്റെ സവിശേഷത പഠിച്ച ഗവേഷകര്‍, അതുപയോഗിച്ച് 'ലൈറ്റ് എമിറ്റിങ് ഡയോഡുകളു'ടെ (LEDs) പ്രകാശക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വിജയിച്ചു. അര്‍ധചാലക ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ 55 ശതമാനം വര്‍ധന വരുത്താന്‍ ഇത്തരത്തില്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ബെല്‍ജിയം, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്, പനാമയില്‍ കാണപ്പെടുന്ന ഒരിനം മിന്നാമിനുങ്ങിന്റെ സവിശേഷകള്‍ അനുകരിച്ച് ഈ മുന്നേറ്റം നടത്തിയത്. 

എല്‍.ഇ.ഡികള്‍ പുറപ്പെടുവിക്കുന്ന വെളിച്ചതില്‍ നല്ലൊരു പങ്ക്, ഉപകരണത്തിനുള്ളിലേക്കുതന്നെ പ്രതിഫലനം വഴി നഷ്ടപ്പെടുകയാണ് പതിവ്. ഇതുമൂലം, എല്‍.ഇ.ഡി.കളുടെ പ്രകാശക്ഷമത കാര്യമായി കുറയുന്നു. 

വായുവിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, എല്‍.ഇ.ഡി. വസ്തുക്കളിലൂടെ പ്രകാശം കടന്നുപോകുന്നത് വ്യത്യസ്തമായാണ്. അതാണ്, ഇത്തരത്തില്‍ വെളിച്ചം നഷ്ടമാകാന്‍ കാരണം - പഠനത്തിന് നേതൃത്വം നല്‍കിയ ബല്‍ജിയത്തില്‍ നാമുര്‍ സര്‍വകലാശാലയിലെ ആനിക് ബേ പറയുന്നു. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗത്തുനിന്ന് ജൈവരാസപ്രവര്‍ത്തത്തിന്റെ ഭാഗമായി വെളിച്ചം പുറത്തുവരുമ്പോഴും സമാനമായ പ്രശ്‌നം ഉണ്ടാകുന്നു. അത് മറികടക്കാന്‍ പ്രകൃതി എന്താണ് ചെയ്തിരിക്കുന്നതെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. 

മിന്നാമിനുങ്ങിന്റെ വയറ്റിനടിയിലെ ഭാഗം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍, അറ്റം കൂര്‍ത്ത ക്രമരഹിതമായ ഘടനയാണ് അവിടെ ഉള്ളതെന്ന് കണ്ടു. ആ ഘടനയുടെ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, അറ്റംകൂര്‍ത്ത അത്തരം ഘടനകള്‍ കൂടുതല്‍ വെളിച്ചം പുറത്തുവരാന്‍ സഹായിക്കുന്നതായി മനസിലായി - 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

സമാനമായ രീതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള ക്രമരഹിതമായ ഘടനകള്‍ ഗാലിയം-നൈട്രയ്ഡ് എല്‍.ഇ.ഡി.യില്‍ സന്നിവേശിപ്പിച്ചപ്പോള്‍ അതില്‍നിന്നുള്ള പ്രകാശത്തിന്റെ തീവ്രത 55 ശതമാനം വര്‍ധിച്ച കാര്യം, ബേയും കാനഡയിലെ ഷെര്‍ബ്രൂക്ക് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും വിവരിച്ചത് 'ഓപ്ടിക്കല്‍ എക്‌സ്പ്രസ്സി'ലെ മറ്റൊരു പ്രബന്ധത്തിലാണ്. 

നിലിവുള്ള എല്‍.ഇ.ഡികളില്‍ ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍, അവ കൂടുതല്‍ പ്രകാശം പൊഴിക്കുമെന്നതിനാല്‍ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാമെന്ന് ബേ ചൂണ്ടിക്കാട്ടുന്നു. (കടപ്പാട്: ടെക്‌നോളജി റിവ്യൂ)